കുവൈത്ത് സിറ്റി: ഇറാൻ അമേരിക്ക സംഘർഷാവസ്ഥ തുടരുമ്പോഴും വ്യോമപാത ഉപേക്ഷിക്കാതെ ഗ ൾഫ് വിമാനക്കമ്പനികൾ. ബദൽ പാതകളുണ്ടെങ്കിലും തൽക്കാലം റൂട്ട് മാറ്റേണ്ടതില്ലെന്ന നി ലപാടിലാണ് ജി.സി.സിയിലെ പ്രമുഖ എയർലൈൻസുകൾ. യുെക്രയ്ൻ യാത്രാവിമാനം ഇറാൻ സൈന്യ ത്തിെൻറ മിസൈലാക്രമണത്തിൽ തകർന്നതിനു ശേഷം നിരവധി വിമാനക്കമ്പനികൾ ഇറാനിലൂടെയുള്ള വ്യോമപാതയിൽ മാറ്റം വരുത്തിയിരുന്നു. ഇറാെൻറ വ്യോമാതിർത്തിയിലൂടെയുള്ള യാത്ര സുരക്ഷിതമല്ലെന്ന് വിലയിരുത്തിയാണ് എയർ ഫ്രാൻസ്, ലുഫ്താൻസ, സിംഗപ്പൂർ എയർലൈൻസ് തുടങ്ങിയ പല കാരിയറുകളും റൂട്ട് മാറ്റിയത്.
എന്നാൽ ബദൽമാർഗങ്ങൾ ഉണ്ടെകിലും തൽക്കാലം ഇറാൻ വ്യോമപാത ഉപേക്ഷിക്കില്ലെന്ന സൂചനയാണ് പ്രമുഖ ഗൾഫ് വിമാനക്കമ്പനികൾ നൽകുന്നത്. ദുബൈ ആസ്ഥാനമായുള്ള എമിറേറ്റ്സും സഹോദര കമ്പനിയായ ഫ്ലൈ ദുബൈയും ഇറാനിലെയും ഇറാഖിലെയും 10 നഗരങ്ങളിലേക്ക് സർവിസ് നടത്തുന്നുണ്ട്. മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രക്ക് ഇപ്പോഴും ഇറാൻ, ഇറാഖ് വ്യോമാതിർത്തി തന്നെയാണ് ഉപയോഗിക്കുന്നത്.
ഖത്തർ എയർവേയ്സ്, കുവൈത്ത് എയർവേയ്സ്, അബൂദബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർലൈൻസ് എന്നിവയും ഇറാനിലേക്കുള്ള സർവിസ് തുടരുന്നുണ്ട്. ഞങ്ങളുടെ അയൽരാജ്യമായതിനാൽ ഇറാനിലെ ജനങ്ങളെ സേവിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് കുവൈത്ത് എയർ ഷോയുടെ ഭാഗമായി റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ ഖത്തർ എയർവേയ്സ് ചീഫ് എക്സിക്യൂട്ടിവ് അക്ബർ അൽ ബക്കർ പറഞ്ഞത്. അതേസമയം, ബഹ്റൈൻ കമ്പനിയായ ഗൾഫ് എയർ നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യൂറോപ്യൻ സർവിസുകളുടെ റൂട്ടിൽ മാറ്റം വരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.