എ.എഫ്.സി ഫുട്സാൽ ഏഷ്യൻ കപ്പിൽ കുവൈത്തും തായ്ലൻഡും തമ്മിലുള്ള മത്സരത്തിൽനിന്ന്
കുവൈത്ത് സിറ്റി: സ്വന്തം നാട്ടിൽ നടക്കുന്ന എ.എഫ്.സി ഫുട്സാൽ ഏഷ്യൻ കപ്പിൽ കിരീടം ലക്ഷ്യമിട്ട് പൊരുതുന്ന കുവൈത്ത് ഇന്ന് അവസാന ഗ്രൂപ് മത്സരത്തിനിറങ്ങും. അയൽക്കാരായ ഇറാഖാണ് എതിരാളികൾ.
വ്യാഴാഴ്ച തായ്ലൻഡുമായുള്ള മത്സരം സമനിലയിൽ അവസാനിച്ചതോടെ ഇന്നത്തെ മത്സരം നിർണായകമാണ്. വിജയമോ സമനിലയോ കണ്ടെത്താനായാൽ കുവെത്തിന് അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാനാകും. കുവൈത്ത് ഉൾപ്പെടുന്ന ഗ്രൂപ്പ് എ യിൽ നാല് പോയന്റോടെ നിലവിൽ കുവൈത്താണ് ഒന്നാമത്. തായ്ലൻഡിനും നാല് പോയന്റുണ്ട്. ഇറാഖിന് മൂന്ന് പോയന്റു മറ്റൊരു ടീമായ ഒമാന് പൂജ്യം പോയന്റുമാണുള്ളത്.
ആദ്യ കളിയിൽ ഒമാനെ 7-2 എന്ന വൻ മാർജിനിൽ തോൽപ്പിച്ച കുവൈത്തിന് രണ്ടാം മത്സരത്തിൽ അതേ മികവ് പുറത്തെടുക്കാനായില്ല.
ആവേശകരമായ മത്സരത്തിൽ 2-2 എന്ന സ്കോറിൽ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. സാദ് അൽ അബ്ദുല്ല ഗ്രൗണ്ടിൽ സ്വന്തം കാണികൾക്ക് മുന്നിൽ വിജയത്തിനായി പൊരുതിയെങ്കിലും രണ്ട് ഗോളുകൾക്കപ്പുറം സ്കോർ ചെയ്യാനായില്ല. തായ്ലാൻഡ് പുറത്തെടുത്ത ഉജ്വല പ്രതിരോധമാണ് കുവൈത്തിന് പലപ്പോഴും വിലങ്ങുതടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.