കുവൈത്ത് സിറ്റി: കുവൈത്തിൽ അമീരി കാരുണ്യപ്രകാരം 958 തടവുകാർക്ക് മോചനം. മൊത്തം 2370 തടവുകാർക്ക് ശിക്ഷയിളവ് ലഭിച്ചു. മോചിപ്പിക്കപ്പെട്ടവർ ഒഴികെയുള്ളവർക്ക് ശിക്ഷാകാലാവധി കുറച്ചുകൊടുക്കുകയോ പിഴ ഒഴിവാക്കി നൽകുകയോ ആണ് ചെയ്തത്.
ആഭ്യന്തരമന്ത്രാലയം, നീതിന്യായ മന്ത്രാലയം, അമീരി ദീവാനി എന്നിവയിലെ പ്രതിനിധികളടങ്ങിയ പ്രത്യേക സമിതിയാണ് പട്ടിക തയാറാക്കിയത്. ഇളവ് ലഭിക്കുന്നവരിൽ സ്വദേശികളും വിദേശികളുമായ സ്ത്രീകളും പുരുഷന്മാരുമുണ്ട്. തടവുകാലത്തെ നല്ലനടപ്പ് ഉൾപ്പെടെ മാനദണ്ഡങ്ങൾ പരിഗണിച്ച് മോചനം നൽകുകയോ ശിക്ഷ കാലാവധി കുറച്ചുകൊടുക്കുകയോ ആണ് ചെയ്തുവരുന്നത്.
തീവ്രവാദ കേസിലും മനുഷ്യക്കടത്ത് കേസിലും ഉൾപ്പെട്ടവർക്ക് അമീരി കാരുണ്യത്തിൽ ഇളവ് നൽകിയില്ല. സാധാരണ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് അമീരി കാരുണ്യ പ്രകാരം ശിക്ഷയിളവ് നൽകാറുള്ളതെങ്കിലും ഇത്തവണ വൈകി.
കഴിഞ്ഞ വർഷം 706 തടവുകാർക്ക് ഇളവ് നൽകി. ഇത് പത്തുവർഷ കാലയളവിലെ കുറഞ്ഞ എണ്ണമായിരുന്നു. കഴിഞ്ഞ വർഷത്തേതിെൻറ രണ്ടിരട്ടി തടവുകാർക്ക് ഇത്തവണ ശിക്ഷയിളവ് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.