കുവൈത്ത് സിറ്റി: ഫർവ്വാനിയ ആശുപത്രിയിൽ ആറുമാസമായി ചികിത്സയിൽ കഴിഞ്ഞിരുന്ന കൊല്ലം കുണ്ടറ സ്വദേശിനിയെ നാട്ടിലേക്ക് കൊണ്ടുപോയി. ആനി കൊച്ചു കുഞ്ഞിനെയാണ് ശനിയാഴ്ച വൈകീട്ട് കുവൈത്ത് എയർവേയ്സിൽ കൊച്ചിയിലെ അമൃത ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത്. കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്തുവരുകയായിരുന്നു. മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയും കൂടെ ജോലിചെയ്ത സുഹൃത്തുക്കളും ചേർന്നാണ് നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള തുക കണ്ടെത്തിയത്. ഡോക്ടറും നഴ്സും സാമൂഹിക പ്രവർത്തക ലൈലയും ഒപ്പമുണ്ട്. ഇവരുടെ കാര്യത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപ്പെട്ട് എംബസിക്ക് നിർദേശം കൊടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.