കുവൈത്ത് സിറ്റി: മരണമോ ഗുരുതര പരിക്കുകളോ ഇല്ലാത്ത ചെറിയ വാഹനാപകടങ്ങളിൽ തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കാനുള്ള അധികാരം ജനറൽ ട്രാഫിക് വിഭാഗത്തിന് നൽകാനുള്ള തീരുമാനം പ്രാബല്യത്തിലായി. പരീക്ഷണാടിസ്ഥാനത്തിൽ കാപ്പിറ്റൽ ഗവർണറേറ്റിൽ മാത്രമാണ് ഇപ്പോൾ നിയമം നടപ്പാക്കുന്നത്. വിജയകരമായാൽ രാജ്യത്താകമാനം ബാധകമാക്കും.
ഇത്തരം കേസുകളിൽ വാഹന ഉടമകൾ പൊലീസ് സ്റ്റേഷനിലെത്തി 20 ദീനാറും ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സത്യവാങ്മൂലവും നൽകിയാൽ മതി. തെളിവെടുപ്പ് എങ്ങനെയാണ് നടത്തേണ്ടതെന്ന കാര്യത്തിൽ കാപിറ്റൽ, ഹവല്ലി ഗവർണറേറ്റിലെ 12 ട്രാഫിക് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. അപകടംനടന്ന സ്ഥലത്തിെൻറ പടം എടുക്കൽ, നാശനഷ്ടം കണക്കാക്കൽ, അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് തയാറാക്കൽ തുടങ്ങിയ കാര്യങ്ങളിലാണ് പരിശീലനം നൽകിയത്. ട്രാഫിക് ഡിപ്പാർട്മെൻറ് തയാറാക്കുന്ന റിപ്പോർട്ട് സംഭവസ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ കാണിക്കുകയും തുടർന്ന് ഇൻഷുറൻസ് കമ്പനിയിൽനിന്ന് ഉടൻ നഷ്ടപരിഹാരം ലഭിക്കുകയുംചെയ്യുന്ന രീതിയിലേക്ക് മാറ്റാനാണ് തീരുമാനം.
ജനങ്ങളുടെ സമയവും അധ്വാനവും കുറക്കുന്നതാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ നടപടി. നിലവിൽ ഇത്തരം കേസുകളിലടക്കം ജനറൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെൻറാണ് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കുന്നത്. അതേസമയം, മരണത്തിനോ ഗുരുതര പരിക്കിനോ ഇടയാക്കിയ അപകടമാണെങ്കിൽ ജനറൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെൻറ് തന്നെയാണ് തെളിവെടുപ്പ് പൂർത്തിയാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.