കുവൈത്ത് സിറ്റി: വ്രതവിശുദ്ധിയുടെ പകലിരവുകൾക്ക് വിട നൽകി വിശ്വാസികൾ ഈദുൽ ഫിത്റിെൻറ സന്തോഷത്തിലേക്ക്. പകൽ മുഴുവൻ നീളുന്ന വ്രതാനുഷ്ഠാനവും രാവ് പകലാക്കുന്ന രാത്രി നമസ്കാരവും ഖുർആൻ പാരായണവും നൽകിയ ആത്മീയബലത്തിെൻറ കരുത്തിൽ രാജ്യത്തെ ആബാലവൃന്ദം വിശ്വാസികൾ ഞായറാഴ്ച പെരുന്നാൾ ആഘോഷിക്കുന്നു.
റമദാൻ 29ാം ദിവസമായ ശനിയാഴ്ച മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഞായറാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് മാസപ്പിറ നിർണയ സമിതി പ്രഖ്യാപിച്ചത്.
ശനിയാഴ്ച സ്വദേശികളും വിദേശികളും പെരുന്നാൾ ആഘോഷിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു. ഷോപ്പിങ് മാളുകളിലേക്കും വിവിധയിടങ്ങളിലെ സൂഖുകളിലേക്കും മാർക്കറ്റുകളിലേക്കും ജനം ഒഴുകി. മാംസ, മത്സ്യക്കടകളിലും തിരക്കേറി. പെരുന്നാൾ ദിനത്തിൽ രാജ്യത്തെ വിവിധ പള്ളികളിൽ െപരുന്നാൾ നമസ്കാരം നടക്കും. ഇത്തവണയും ഈദ്ഗാഹിന് സർക്കാർ നിയന്ത്രണമേർപ്പെടുത്തിയതിനാൽ പള്ളികളിൽ മാത്രമാണ് നമസ്കാരം. മലയാളി സംഘടനകളുടെ നേതൃത്വത്തിൽ വിവിധ പള്ളികളിൽ പെരുന്നാൾ നമസ്കാരമുണ്ടാവും. 5.04നാണ് നമസ്കാരം. പള്ളികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഫിത്ർ സകാത്ത് ശേഖരണവും സജീവമാണ്.മലയാളി സംഘടനകളും ഫിത്ർ സകത്ത് ശേഖരണത്തിനും വിതരണത്തിനും വിപുലമായ ഒരുക്കങ്ങളാണ് ചെയ്തിരിക്കുന്നത്. പെരുന്നാൾ
ദിനത്തിലും പിറ്റേന്നുമൊക്കെയായി വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഈദ് സംഗമങ്ങളും കൂട്ടായ്മകളും അരങ്ങേറു
ന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.