കുവൈത്ത് സിറ്റി: അനധികൃത താമസക്കാരെയും കുറ്റവാളികളെയും കണ്ടത്തെുന്നതിന്‍െറ ഭാഗമായി നുക്റ ഹവല്ലിയില്‍ ശനിയാഴ്ച വ്യാപക റെയ്ഡ് അരങ്ങേറി. ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്‍െറ നിര്‍ദേശ പ്രകാരം നടന്ന റെയ്ഡില്‍ പ്രഥമ ഘട്ടത്തില്‍ സംശയമുള്ളവരടക്കം 1200 പേരെയാണ് കസ്റ്റഡിയിലെടുത്തത്.
ഇവരെ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയശേഷം ഇഖാമാ നിയമലംഘകരും കുറ്റവാളികളുമടക്കം 141 പേരെ അറസ്റ്റ് ചെയ്തു. സിവില്‍-ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രതികളായതിന് ശേഷം ഒളിവില്‍ കഴിഞ്ഞുവന്ന 11പേര്‍, സ്പോണ്‍സര്‍മാര്‍ ഒളിച്ചോട്ടത്തിന് കേസുകൊടുത്ത 52 പേര്‍, തിരിച്ചറിയല്‍ രേഖകള്‍ കൈവശമില്ലാത്ത 60 പേര്‍, ഇഖാമ കാലാവധി കഴിഞ്ഞ എട്ടുപേര്‍, മയക്കുമരുന്ന് ഉപയോഗവും വില്‍പനയുമായി ബന്ധപ്പെട്ട് 10 പേര്‍ എന്നിങ്ങനെയാണ് പിടിയിലായത്. സൂക്ഷ്മപരിശോധനക്ക് ശേഷം കസ്റ്റഡിയിലായവരില്‍ ഇന്ത്യക്കാരുമുണ്ടെന്നാണ് പ്രാഥമിക വിവരം. ഇവരെ നാടുകടത്തുന്നതുള്‍പ്പെടെ തുടര്‍നടപടികള്‍ക്കായി പ്രത്യേക വിഭാഗത്തിലേക്ക് മാറ്റി. മുന്നറിയിപ്പില്ലാതെ ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സുരക്ഷാകാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ മഹ്മൂദ് അല്‍ ദൂസരി, ജഹ്റ ഗവര്‍ണറേറ്റ് സുരക്ഷാ മേധാവി മേജര്‍ ജനറല്‍ അലി അല്‍ മാദി അലി, ഹവല്ലി ഗവര്‍ണറേറ്റ് സുരക്ഷാ മേധാവി ബ്രിഗേഡിയര്‍ ആബിദീന്‍ അലി ആബിദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം പ്രദേശത്ത് റെയ്ഡിനത്തെിയത്.
പ്രദേശത്തേക്കുള്ള എല്ലാ പ്രവേശ കവാടങ്ങളും അടച്ച പൊലീസ് വഴിയിലും കടകളിലും പരിശോധന നടത്തുകയായിരുന്നു. കാല്‍നടക്കാരെയും വാഹനത്തില്‍ പോകുന്നവരെയും തടഞ്ഞുനിര്‍ത്തിയും പരിശോധിക്കുന്നുണ്ടായിരുന്നു.
വ്യാപക റെയ്ഡ് തുടരുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.