കുവൈത്ത് സിറ്റി: ആഴക്കടല്‍ ചെമ്മീന്‍ വേട്ടക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധം പിന്‍വലിച്ചതായി കുവൈത്ത് കാര്‍ഷിക മത്സ്യ വികസന അതോറിറ്റി അറിയിച്ചു. ചെമ്മീന്‍ പ്രജനനകാലം കണക്കിലെടുത്ത് അഞ്ചുമാസമായി ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് തിങ്കളാഴ്ച മുതല്‍ ഇല്ലാതായത്. വിലക്ക് നീങ്ങിയതോടെ നിരവധി ബോട്ടുകളാണ് ചെമ്മീന്‍ ചാകര തേടി കുവൈത്ത് തീരത്തുനിന്ന് ആഴക്കടലിലേക്ക് തിരിച്ചത്. ഇനി ശര്‍ഖ് ഉള്‍പ്പെടെ രാജ്യത്തെ മത്സ്യവിപണിയില്‍ ചെമ്മീന്‍ വീണ്ടും ലഭ്യമായി തുടങ്ങും. ഇതുവരെ സൗദിയുള്‍പ്പെടെ രാജ്യങ്ങളില്‍നിന്നുള്ള ചെമ്മീനാണ് അപൂര്‍വമെങ്കിലും വിപണിയിലുണ്ടായിരുന്നത്. അതേസമയം, കുവൈത്ത് തീരക്കടലില്‍ ചെമ്മീന്‍ പിടിക്കുന്നതിന് ഒരുമാസം കൂടി വിലക്കുണ്ടാകുമെന്ന് കാര്‍ഷിക മത്സ്യവിഭവ സംരക്ഷണ അതോറിറ്റി ഉപമേധാവി തൗഫീഖ് അല്‍ ഹദ്ദാദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.