കുവൈത്ത് സിറ്റി: രാജ്യത്തെ ഹൃദ്രോഗികളുടെ ചികിത്സക്ക് ആവശ്യമായ മരുന്നുകള്‍ ഇറക്കുമതിചെയ്യാന്‍ ബന്ധപ്പെട്ട കമ്പനിയുമായി ഒരു മില്യന്‍ ദീനാറിന്‍െറ കരാറിലത്തെിയതായി ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി.
ആവശ്യാനുസരണം രാജ്യത്തെ സ്പെഷല്‍ ആരോഗ്യ കേന്ദ്രങ്ങളിലും ഹൃദ്രോഗ ആശുപത്രികളിലും ഈ മരുന്നുകള്‍ ലഭ്യമാക്കും. അല്‍ ഖബസ് പത്രത്തിന്‍െറ ഇലക്ട്രോണിക് പോര്‍ട്ടലുമായി നടത്തിയ അഭിമുഖത്തില്‍ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളാണ് ഇക്കാര്യം
വ്യക്തമാക്കിയത്. മരുന്ന് ഇറക്കുമതിക്ക് ബന്ധപ്പെട്ട നിരീക്ഷണ ഡിപ്പാര്‍ട്ട്മെന്‍റിന്‍െറ അനുമതി ലഭിച്ചിട്ടുണ്ട്. അതിനിടെ, രാജ്യത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെയുണ്ടായ മരണങ്ങള്‍ക്ക് പ്രധാന കാരണം ഹൃദയ സംബന്ധമായ അസുഖങ്ങളാണെന്ന് അധികൃതര്‍ പറഞ്ഞു.
രാജ്യത്തെ മൊത്തം മരണങ്ങളില്‍ 42 ശതമാനവും ഹൃദ്രോഗവുമായി ബന്ധപ്പെട്ടാണ് സംഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.