കുവൈത്ത് സിറ്റി: ഇഖാമ നിയമം ലംഘിക്കുന്നവരില്‍നിന്നും കുറ്റവാളികളില്‍നിന്നും പിടികിട്ടാപ്പുള്ളികളില്‍നിന്നും രാജ്യത്തെ മുക്തമാക്കുന്നതിനുവേണ്ടിയുള്ള ശക്തമായ നടപടികള്‍ തുടരുമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ പാസ്പോര്‍ട്ട്-പൗരത്വകാര്യ അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ മാസിന്‍ അല്‍ ജര്‍റാഹ് മുന്നറിയിപ്പ് നല്‍കി.
നിയമലംഘകരെ കണ്ടത്തെുന്നതിനുവേണ്ടി അടുത്തിടെ ആരംഭിച്ച വ്യാപക റെയ്ഡ് വ്യത്യസ്ത ഭാഗങ്ങളിലായി തുടര്‍ന്നുകൊണ്ടിരിക്കുമെന്നും, സൂക്ഷ്മ പരിശോധനക്കുശേഷം മുന്‍ റെയ്ഡുകളില്‍ കസ്റ്റഡിയിലെടുത്തവരെ നാടുകടത്തുന്ന നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കസ്റ്റഡിയിലെടുത്ത നിയമലംഘകരെ പാര്‍പ്പിക്കുന്നതിന് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സൗകര്യക്കുറവുണ്ട്. അത് പരിഹരിക്കുന്ന മുറക്ക് പിടിയിലാവേണ്ട നിയമലംഘകരെയും കുറ്റവാളികളെയും തേടിയിറങ്ങാന്‍ സുരക്ഷാ വിഭാഗം സജ്ജരായിരിക്കുകയാണ്. നാടുകടത്തേണ്ട തരത്തിലുള്ള നിയമലംഘനങ്ങള്‍ ഏതു രാജ്യക്കാരില്‍നിന്നുണ്ടായാലും മുഖം നോക്കാതെ നടപടിയെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിനാല്‍, രാജ്യത്തെ പൊതുനിയമം പാലിക്കാന്‍ എല്ലാവരും തയാറാവണം. പിഴയടച്ചോ മറ്റോ താമസം നിയമവിധേയമാക്കാന്‍ സാധിക്കുന്നവര്‍ റെയ്ഡുകളില്‍ പിടിക്കപ്പെടുന്നതിന് മുമ്പായി അക്കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്ന് മാസിന്‍ ജര്‍റാഹ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.