കുവൈത്ത് സിറ്റി: രാജ്യത്തെ തുറമുഖ തൊഴിലാളികളുടെ സമരം തുടരുന്നു. വിവിധ ആനുകൂല്യവും ജോലിയിലെ ക്രമീകരണവും ആവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് തുറമുഖങ്ങളിലെ തൊഴിലാളികള്‍ സമരം ആരംഭിച്ചത്. രണ്ടു മണിക്കൂര്‍ പണിമുടക്ക് നടത്തിയും പിന്നീട് ജോലിയില്‍ പ്രവേശിച്ചുമാണ് വ്യാഴാഴ്ച സമരം ആരംഭിച്ചത്.
എന്നാല്‍, തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ കേള്‍ക്കാനും പരിഹാരം കാണാനും തയാറാവാത്തിനെ തുടര്‍ന്ന് വെള്ളിയാഴ്ച പണിമുടക്ക് നാലു മണിക്കൂറായി നീട്ടി. ഇതുകൊണ്ടും പ്രശ്നപരിഹാരം സാധ്യമാവാത്ത സാഹചര്യത്തില്‍ ഇന്നലെ പണിമുടക്കിന്‍െറ സമയം വീണ്ടും കൂട്ടി ആറു മണിക്കൂറാക്കുകയായിരുന്നു.
ശനിയാഴ്ചത്തെ പണിമുടക്കുകൊണ്ടും അധികാരികളുടെ കണ്ണുതുറപ്പിക്കാനായില്ളെങ്കില്‍ ഞായറാഴ്ച മുതല്‍ മുഴുസമയ പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് തുറമുഖ തൊഴിലാളി യൂനിയന്‍ പ്രസിഡന്‍റ് അബ്ദുല്ല അല്‍ സര്‍ഹീദ് മുന്നറിയിപ്പ് നല്‍കി. പ്രാദേശിക പത്രവുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ഇന്നലെത്തെ സമരത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍നിന്നത്തെിയ ആറ് കപ്പലുകള്‍ ചരക്കുകള്‍ ഇറക്കാനാവാതെ പ്രയാസപ്പെട്ടു. സമരം ഇനിയും നീണ്ടുപോവുകയാണെങ്കില്‍ വിവിധ തുറമുഖങ്ങളില്‍ ചരക്ക് ഇറക്കാന്‍ ഊഴംകാത്തിരിക്കുന്ന 51 കപ്പലുകളും അവയിലെ ജീവനക്കാരും ഏറെ പ്രയാസത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.