മനാമ: കോവിഡ് യെലോ അലർട്ടിൽ പാലിക്കേണ്ട നിയമങ്ങൾ ലംഘിച്ചതിന്റെ ഫലമായി ഒരു റസ്റ്റാറന്റ് അധികൃതർ ഇടപെട്ട് അടപ്പിച്ചു. ആരോഗ്യമന്ത്രാലയത്തിന് കീഴിലെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. കാപിറ്റൽ ഗവർണറേറ്റ് പരിധിയിലുള്ള റസ്റ്റാറന്റിനാണ് അടച്ചിടാൻ നോട്ടീസ് ലഭിച്ചത്. 18 റസ്റ്റാറന്റുകളും ഒരു കോഫിഷോപ്പും നിയമം ലംഘിച്ചതായി കണ്ടെത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയം, വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധനകൾ നടത്തിയത്. കഴിഞ്ഞ ദിവസം 160 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിൽ 18 സ്ഥാപനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയതായി കണ്ടെത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.