മനാമ: ഇന്നലെ പുലർച്ചെ മുഹറഖിൽ ലേബർ ക്യാമ്പിലുണ്ടായ അഗ്നിബാധയിൽ മൂന്ന് ബംഗ്ലാദേശ് സ്വദേശികൾ മരിച്ചു. താരിഖ് ബിൻ സിയാദ് ഇൻറർമീഡിയറ്റ് ബോയ്സ് സ്കൂളിന് സമീപമുള്ള രണ്ടുനില കെട്ടിടത്തിലാണ് ഇന്നലെ പുലർച്ചെ നാലുമണിയോടെ തീപിടിത്തമുണ്ടായത്. സിവിൽ ഡിഫൻസ് അധികൃതർ കുതിച്ചെത്തി തീയണച്ചു.
റൂമിനകത്ത് കുടുങ്ങിപ്പോയ മൂന്ന് പേർ പുക ശ്വസിച്ചാണ് മരിച്ചതെന്ന് കരുതുന്നു.തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാനായി രണ്ടാം നിലയിൽ നിന്ന് ചാടിയ മൂന്ന് പേർക്ക് പരിക്കുണ്ട്. ഇൗ കെട്ടിടത്തിലുണ്ടായിരുന്ന 14മുറികളിൽ 67 പേരാണ് താമസിച്ചിരുന്നത്. ഇവരിൽ മിക്കവരും സാധാരണ േജാലികൾ ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശികളാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. കെട്ടിടത്തിൽ തൊഴിലാളികളുടെ രേഖകളും വസ്ത്രങ്ങളും അഗ്നിക്കിരയായി. ചില സംഘടനകളും ബംഗ്ലാദേശ് എംബസിയും ഇവർക്ക് സഹായമെത്തിച്ചിട്ടുണ്ട്. അതിനിടെ, ഇന്നലെ കാലത്ത് ഹമദ് ടൗണിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ രണ്ടു വയസുള്ള കുട്ടി മരിച്ചു. ഖലീഫ ഇൗസ യൂസുഫ് എന്ന കുട്ടിയാണ് മരിച്ചത്.
പുക ശ്വസിച്ചാണ് മരണം. 27വയസുള്ള ഒരാളെ ഗുരുതരാവസ്ഥയിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിച്ചു. ലിവിങ് റൂമിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇതിന് തൊട്ടടുത്ത മുറിയിലായിരുന്നു ഇവർ രണ്ടുപേരും കിടന്നിരുന്നത്. സംഭവം നടക്കുേമ്പാൾ കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയിരുന്നു.തൊട്ടടുത്ത് താമസിക്കുന്ന കുട്ടിയുടെ അമ്മാവനാണ് അഗ്നിബാധ ആദ്യം കണ്ടത്. ഇയാൾ ഉടൻ വിവരം പൊലീസിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.