മനാമ: ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് ഇനിമുതൽ പരിമിതമായ അളവിൽ മാംസം, മൃഗത്തീറ്റ, വളർത്തുമൃഗങ്ങളുടെ ഭക്ഷണം എന്നിവ ഇറക്കുമതി ലൈസൻസോ മറ്റ് വെറ്ററിനറി സർട്ടിഫിക്കറ്റുകളോ ഇല്ലാതെ കൊണ്ടുവരാം. മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വെയ്ൽ അൽ മുബാറക് പുറത്തിറക്കിയ പുതിയ തീരുമാനത്തിലാണ് ഈ ഇളവുകൾ. വ്യക്തിപരമായ ആവശ്യങ്ങൾക്കായി കൊണ്ടുവരുന്ന ഉൽപന്നങ്ങൾക്കാണ് ഈ ഇളവ് ലഭിക്കുക. പുതിയ നിയമം അനുസരിച്ച്, ഒരു യാത്രക്കാരന് കൊണ്ടുപോകാൻ സാധിക്കുന്ന സാധനങ്ങളുടെ അളവുകൾ- രണ്ട് ആടുകളുടെയോ ആട്ടിൻകുട്ടികളുടെയോ മാംസം, 40 കിലോവരെ അറുത്ത മാംസം, മൃഗത്തീറ്റ 50 കിലോവരെ, നായ/പൂച്ച ഭക്ഷണം 10 കിലോവരെ, ഭക്ഷണ സപ്ലിമെന്റുകൾ 3 കിലോ ഖരരൂപത്തിലുള്ള സപ്ലിമെന്റുകളും ഒരു ലിറ്റർ ദ്രാവക സപ്ലിമെന്റുകളും എന്നിങ്ങനെയാണ് കൊണ്ടുവരാനാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.