മനാമ: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ വിനിമയ നിരക്കിൽ റെക്കോഡ് ഉയരത്തിലേക്ക് കുതിച്ചുകയറി ബഹ്റൈൻ ദീനാർ. തിങ്കളാഴ്ച രാത്രി എക്സി റിപ്പോർട്ട് പ്രകാരം 233ന് മുകളിൽ ഇന്ത്യൻ രൂപയാണ് ഒരു കുവൈത്ത് ദീനാറിന് രേഖപ്പെടുത്തിയത്.
ചൊവ്വാഴ്ച പകലും ഇതേ നിലവാരം നിലനിർത്തി. കഴിഞ്ഞദിവസങ്ങളിലും ദീനാർ രൂപക്കെതിരെ കുതിപ്പുനടത്തിയിരുന്നെങ്കിലും അടുത്തിടെയുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണിത്. തിങ്കളാഴ്ച യു.എസ് ഡോളറിനെതിരെ 52 പൈസ ഇടിഞ്ഞ് രൂപയുടെ മൂല്യം 87.70 ലെത്തിയിരുന്നു.
എണ്ണ കയറ്റുമതിക്കാർക്കിടയിൽ ഡോളറിന് ആവശ്യം ഉയർന്നതും ഇന്ത്യ-യു.എസ് വാണിജ്യ കരാറിലെ അനിശ്ചിതത്വങ്ങളുമാണ് രൂപക്ക് തിരിച്ചടിയായത്. ബുധനാഴ്ച യു.എസ് ഡോളറിനെതിരെ രൂപ ഏറ്റവും ദുർബലമായ നിലയിലേക്ക് താഴ്ന്നിരുന്നു. ഇതിനുപിറകെയാണ് രൂപയുമായുള്ള കുവൈത്ത് ദീനാറിന്റെ വിനിമയനിരക്ക് ഉയർന്നത്. രൂപയിലെ ഇടിവ് മറ്റ് ജി.സി.സി രാജ്യങ്ങളിലെ കറൻസികളിലും മുന്നേറ്റം സൃഷ്ടിച്ചിട്ടുണ്ട്. അയക്കുന്ന പണത്തിന് കൂടുതൽ നിരക്ക് ലഭിക്കുമെന്നതിനാൽ രൂപയുമായുള്ള വിനിമയ നിരക്ക് ഉയരുന്നത് പ്രവാസികൾക്ക് ആശ്വാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.