മനാമ: പതിവിലും വൈകിയെത്തിയ തണുപ്പിെൻറ പിടിയിൽ അമർന്ന് ബഹ്റൈൻ. സാധാരണ ഡിസംബ ർ പകുതിയോടെ എത്തുന്ന തണുപ്പുകാലം ഇത്തവണ ജനുവരി രണ്ടാം വാരത്തിലാണ് ശക്തമായത്. തണുപ്പിനൊപ്പം വീശിയടിക്കുന്ന കാറ്റും കുടിയായതോടെ തണുത്ത് വിറക്കുകയാണ് ആളുകൾ . തിങ്കളാഴ്ച 11 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴ്ന്നിരുന്നു. വരും ആഴ്ചകളിൽ താപനില ഇനിയും താഴുമെന്നാണ് കണക്കാക്കുന്നത്.
ശക്തമായ കാറ്റുമുണ്ടാകുമെന്നാണ് കാലാവ സ്ഥാ പ്രവചനം. തണുപ്പ് ശക്തമാകുേമ്പാൾ പകർച്ചപ്പനി പോലുള്ള അസുഖങ്ങൾക്കും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. പനി, ജലദോഷം തുടങ്ങിയവയാണ് തണുപ്പു കാലത്ത് സാധാരണ കണ്ടുവരുന്ന അസുഖങ്ങൾ. ഇവ പെെട്ടന്ന് വ്യാപിക്കുമെന്നതാണ് പ്രത്യേകത.
ശരീരവേദന, മൂക്കൊലിപ്പ്, ചുമ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. സാധാരണ ഗതിയിൽ 4-5 ദിവസം അസുഖം നീണ്ടുനിൽക്കും. ചിലപ്പോൾ ഒരാഴ്ച വരെ എടുക്കാം അസുഖം മാറാൻ. ഒരാൾക്ക് വന്നാൽ കുടുംബത്തിലെ മറ്റുള്ളവർക്കും പകരാൻ സാധ്യത ഉണ്ട്. അതിനാൽ, കുടുംബാംഗങ്ങൾ എല്ലാവരും ശ്രദ്ധ പുലർത്തണമെന്ന് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ജനറൽ പ്രാക്ടീഷണർ ഡോ. ബാബു രാമചന്ദ്രൻ പറഞ്ഞു.
മുൻ കരുതലുകൾ
ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിച്ച് പുറത്തിറങ്ങുക എന്നതാണ് ശ്രദ്ധിക്കേണ്ട ആദ്യ കാര്യം. കഴുത്തിലും ചെവിയിലും നെഞ്ചിലും കാൽപാദങ്ങളിലും തണുപ്പ് തട്ടുന്നത് ഒഴിവാക്കണം. ആളുകൾ കൂടിനിൽക്കുന്നിടത്ത് പോകുന്നത് പരമാവധി ഒഴിവാക്കുക. പനി നീണ്ടുനിന്നാൽ മാത്രമേ ഡോക്ടറെ കാണാൻ പോകേണ്ടതുള്ളൂ. ആൻറിബയോട്ടിക്കുകൾ ഒഴിവാക്കണം.
രക്ത പരിശോധനപോലുള്ള പരിശോധനകൾക്കു ശേഷമേ ചികിത്സ നടത്തേണ്ടതുള്ളൂ. നാട്ടിലേതുപോലെ ചുക്കുകാപ്പിയൊക്കെ കുടിച്ച് വിശ്രമിക്കുന്നത് തന്നെയാണ് നല്ലത്. എച്ച്1എൻ1 പോലുള്ള പനി ആണോയെന്ന പേടി ഒഴിവാക്കണം. തണുത്ത ഭക്ഷണങ്ങളും പാനീയങ്ങളും പരമാവധി ഒഴിവാക്കണം. ആവശ്യത്തിന് വെള്ളം കുടിക്കണം. തൊണ്ട ഉണങ്ങിയിരിക്കാതെ ശ്രദ്ധിക്കണം. കൈകൾ വൃത്തിയായി കഴുകുന്നതും പ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.