മനാമ: സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളപ്പൊക്കവും തീവ്രമായ മഴയും കാരണം ദുരിതം നേരിടുന്നവർക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് സഹായം എത്തിക്കണമെന്ന് കെ.എം.സി.സി ബഹ്റൈൻ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടു പ്രളയങ്ങളെപ്പോലെ ഇത്തവണയും കേരളം വളരെ വേദനജനകമായ ഒരു സാഹചര്യത്തിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. നിരവധി പേർക്ക് ജീവൻ നഷ്ടമായി. വീടും തൊഴിലും നഷ്ടപ്പെട്ട് പല കുടുംബങ്ങളും വഴിയാധാരമായി.
ഈ പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞ കാലങ്ങളിലേതെന്നത് പോലെ ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കേണ്ടുന്ന സമയമാണ്. പ്രളയക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിെൻറ ദുഃഖത്തിൽ പങ്കു ചേരുന്നതായി കെ.എം.സി.സി ബഹ്റൈൻ പ്രസിഡൻറ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അൈസനാർ കളത്തിങ്കൽ എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. മലയോര, തീരദേശ മേഖലകളിലും ഉരുൾപൊട്ടാൻ സാധ്യതയുള്ള സ്ഥലങ്ങളിലും പ്രത്യേകമായി ദുരിതാശ്വാസ പ്രവർത്തങ്ങളും മാറ്റി പാർപ്പിക്കുന്നതടക്കമുള്ള സത്വര നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.