മനാമ: അഭിപ്രായ വിത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും പരസ്പരം യോജിക്കാവുന്ന മേഖലകളില്‍ സഹകരിച്ചാല്‍ അത് സമുദായത്തിനാകെ മുതൽക്കൂട്ടാകുമെന്ന് ഇസ്ലാഹി കോഒാഡിനേഷന്‍ കമ്മിറ്റി കേരള നദുവത്തുല്‍ മുജാഹിദ്ദീന്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ സംഘടിപ്പിച്ച സൗഹൃദ സംഗമം അഭിപ്രായപ്പെട്ടു.
ഇസ്ലാഹി പ്രസ്ഥാനം മുന്നോട്ട് വെക്കുന്ന ആശയങ്ങളില്‍ അഭിപ്രായ വിത്യാസമുള്ളപ്പോഴും സമൂഹത്തിെൻറ പൊതുനൻമക്കായുള്ള കാര്യങ്ങളില്‍ ഒരുമിക്കേണ്ടതുണ്ടെന്ന് കേരള നദുവത്തുല്‍ മുജാഹിദ്ദീന്‍ പ്രസിഡൻറ് ടി.പി. അബ്ദുല്ലകോയ മദനി പറഞ്ഞു.
സാമൂഹിക നൻമക്കായി നടത്തുന്ന ഏത് കാര്യങ്ങളിലും ഇസ്ലാഹി പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മുസ്ലിം സമുദായത്തില്‍ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ച ഇസ്ലാഹി പ്രസ്ഥാനത്തിെൻറ പ്രസക്തി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ദുരവസ്ഥ കാണുമ്പോള്‍ ബോധ്യപ്പെടുമെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു.സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ സംഗമത്തില്‍ പങ്കെടുത്തു.
എസ്.വി. ജലീല്‍, അസൈനാര്‍ കളത്തിങ്കല്‍, ശംസുദ്ദീന്‍ വെള്ളികുളങ്ങര(കെ.എം.സി.സി), ഫക്രുദ്ദീന്‍ തങ്ങള്‍, അബ്ദുല്‍ വാഹിദ്, കുഞ്ഞഹമ്മദ് ഹാജി (സമസ്ത), ജമാല്‍ നദ്വി, സുബൈര്‍, സഈദ് റമദാന്‍ നദ്വി, (ഫ്രൻറ്സ്), വി.കെ.സെയ്ദാലി (ഒ.െഎ.സി.സി), സിയാദ് ഏഴംകുളം, നിസാര്‍ കൊല്ലം (മൈത്രി), സി.കെ.അബ്ദുറഹ്മാന്, ചെമ്പന്‍ ജലാല്‍, കെ.ടി.സലിം, എ.സി.ബക്കര്‍, റഫീക്ക് അബ്ദുല്ല, അസീല്‍ അബ്ദുറഹ്മാന്, നാസര്‍ മഞ്ചേരി, നൗഷാദ് പടവ്, ബഷീര്‍ അമ്പലായി, ഇക്ബാല്‍, ജെയ്ഫർ മെയ്ദാനി, ജലീൽ തുടങ്ങിയവര്‍ സംബന്ധിച്ചു.
അബ്ദുല്‍ മജീദ് കുറ്റ്യാടി, എൻ. റിയാസ്, നൂറുദ്ദീന്‍ ഷാഫി, അബ്ദുല്‍ റസാക്ക് കൊടുവള്ളി, നദീര്‍ ചാലില്‍, എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. സൈഫുല്ല ഖാസിം ആമുഖ ഭാഷണം നടത്തിയ പരിപാടിയില്‍ ജൗഹര്‍ ഫാറൂഖി നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.