മനാമ: സീറോ മലബാർ സൊസൈറ്റിയുടെ 10 ദിവസം നീണ്ട ‘സിംസ് - ബി.എഫ്.സി ഓണം മഹോത്സവം 2018" ഓണാഘോഷ പരിപാടികളുടെ ലോഗോ പ്രകാശനം പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ ആയ ബഹ്‌റൈൻ ഫൈനാൻസിങ് കമ്പനി ജനറൽമാനേജർ പാൻസിലി വർക്കി നിർവഹിച്ചു. സിംസ് ആക്റ്റിംങ് പ്രസിഡൻറ് ചാൾസ് ആലുക്ക അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജോയ് തരിയത് സ്വാഗതം ആശംസിച്ചു. പരിപാടികൾക്ക് ഏവരുടെയും സാന്നിധ്യ സഹകരണം അഭ്യർഥിക്കുന്നതായി ആക്റ്റിംങ് പ്രസിഡൻറ് ചാൾസ് ആലുക്ക അറിയിച്ചു. കൺവീനർ സാനി പോൾ പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു. ആഗസ്റ്റ് 21 ന് നടക്കുന്ന ഓണപൂവിളിയോടെ സിംസിെൻറ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. ആഗസ്റ്റ് 22ന് ബുസൈറ്റീൻ ഗ്രൗണ്ടിൽ നടക്കുന്ന ഓപ്പൺ ക്രിക്കറ്റ് ടൂർണമെൻറിൽ 20 ഓളം ടീമുകൾ പങ്കെടുക്കും. അന്നേദിവസം വൈകിട്ട് സിംസ് അങ്കണത്തിൽ വിപുലമായ ഓണച്ചന്തയും (പച്ചക്കറി മേളയും), നാടൻപാട്ട് ഉത്സവവും,
സിംസ് കുടുംബാംഗങ്ങൾ ഒരുക്കുന്ന സ്വാദിഷ്‌ടമായ വിഭവങ്ങളുടെ വിതരണവും ഉണ്ടായിരിക്കും. ആഗസ്റ്റ് 23 ന് സിംസ് കുടുംബാംഗങ്ങൾ ഒത്തുചേർന്ന് പാചക വിദഗ്ധൻ സംഗീത് ശ്രീപതിയുടെ മേൽനോട്ടത്തിൽ 3,000 ത്തിൽ പരം പേർക്കുള്ള ഓണമഹാസദ്യക്കുള്ള ചുറ്റുവട്ടങ്ങൾ ഒരുക്കും. ബഹ്‌റൈനിലെ ഈ വർഷത്തെ ആദ്യത്തെ ഓണസദ്യ ‘സിംസ് ഓണമഹാസദ്യ 2018" ആഗസ്റ്റ് 24 ന് ഉത്രാടനാളിൽ രാവിലെ 11.30 ന് ബഹ്‌റൈൻ കേരളീയ സമാജം ഓഡിറ്റോറിയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്കും എൻട്രി പാസിനും ജീവൻ ചാക്കോ (36066382), സാനിപോൾ (39855197), ചാൾസ് ആലുക്ക (38849980) എന്നിവരെ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. സിംസ് കുടുംബാംഗങ്ങളെ നാല് ഹൗസുകളായി തിരിച്ച് വിപുലമായ കലാ, സാഹിത്യ, കായിക മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹൗസ് ക്യാപ്റ്റന്മാരായ ജീജോ ജോർജ് (ആവണി), നെൽസൺവർഗീസ് (മന്ദാരം), മത്തായി ചക്കുങ്ങൽ (ഓണത്തുമ്പി) സോണിപുതുശ്ശേരി (പൂവിളി) എന്നിവർ നേതൃത്വം നൽകുന്ന ഗ്രൂപ്പുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.