'ജി.സി.സി രാജ്യങ്ങളിൽ പി.എസ്‌.സി പരീക്ഷകേന്ദ്രം അനുവദിക്കണം'

മനാമ: ജി.സി.സി രാജ്യങ്ങളിൽ പി.എസ്‌.സി പരീക്ഷകേന്ദ്രം അനുവദിക്കണമെന്ന് ബഹ്റൈൻ നവകേരള ആവശ്യപ്പെട്ടു. കഴിഞ്ഞ സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ പ്രവാസികൾ അവതരിപ്പിച്ച പ്രമേയത്തിൽ ഏറെ ശ്രദ്ധേയമായതും ചർച്ചചെയ്യപ്പെട്ടതും പി.എസ്.സി പരീക്ഷകൾക്ക് ജി.സി.സി രാജ്യങ്ങളിൽ പരീക്ഷകേന്ദ്രം അനുവദിക്കണം എന്നതായിരുന്നു. അഭ്യസ്തവിദ്യരായ നിരവധി ചെറുപ്പക്കാർ കുടുംബ പ്രാരബ്ധംമൂലം ചെറുപ്രായത്തിൽതന്നെ പ്രവാസികളായി മാറുന്നു. പി.എസ്.സി പരീക്ഷകൾ എഴുതി സർക്കാർ സർവിസിന്റെ ഭാഗമാകാനുള്ള അവരുടെ അവസരം നിഷേധിക്കപ്പെടുകയാണ്. ജി.സി.സി രാജ്യങ്ങളിൽ സി.ബി.എസ്.ഇ, കേരള ബോർഡ്, നീറ്റ് തുടങ്ങിയ പരീക്ഷകൾ നടക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ പി.എസ്.സി പരീക്ഷകേന്ദ്രം ജി.സി.സി രാജ്യങ്ങളിൽ ആരംഭിക്കണമെന്ന് സി.പി.ഐ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ കേരള സർക്കാറിനോട്‌ ആവശ്യപ്പെട്ടതിനെ ബഹ്റൈൻ നവകേരള സ്വാഗതം ചെയ്തു.

Tags:    
News Summary - 'PSC examination center should be allowed in GCC countries'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.