മനാമ: ലോകത്ത് സമാധാനവും സുരക്ഷയും നടപ്പാവാൻ അന്താരാഷ്ട്ര സമൂഹം സത്വരമായി ഇടപെടേണ്ട സമയം ആഗതമായതായി പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. സമാധാന നോബല്‍ പുരസ്‌കാര ജേതാക്കളായ മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡൻറ് ഫ്രെഡറിക് വില്യം ഡി ക്ലര്‍ക്ക്, പോളണ്ട് മുന്‍ പ്രസിഡൻറ് ലേക് വലേസ, കിഴക്കന്‍ തിമൂര്‍ മുന്‍ പ്രസിഡൻറ് ഹോസ് റാമോസ് ഹോര്‍ത്ത എന്നിവര്‍ക്ക് ഗുദൈബിയ കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സമാധാനത്തിന് നിലകൊള്ളുക എന്നത് ശ്രേഷ്ഠമായ നിലപാടാണ്.
സമാധാനത്തിനുവേണ്ടി അന്താരാഷ്ട്ര സമൂഹത്തോടൊപ്പം ബഹ്‌റൈന്‍ എന്നും നിലക്കൊണ്ടിട്ടുണ്ട്. വികസനത്തിെൻറയും വളര്‍ച്ചയുടെയും അടിസ്ഥാനം സമാധാനവും സുരക്ഷയുമാണ്. ഇവരണ്ടുമില്ലാത്ത സ്ഥലങ്ങളിൽ വികസന ലക്ഷ്യങ്ങള്‍ ഫലപ്രദമാകില്ല. ലോകത്ത് സമാധാനവും സാഹോദര്യവും പരസ്പരസഹകരണവും വളര്‍ത്താനും ബഹ്റൈൻ മുന്നിലുണ്ടാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം ലോകത്ത് മറ്റൊരു ശീതയുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള അപകടകരമായ സാഹചര്യം നിലനില്‍ക്കുന്നതായി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നൊബേല്‍ പുരസ്‌കാര ജേതാക്കള്‍ അഭിപ്രായപ്പെട്ടു. അതിനെതിരെ എല്ലാവരും ഒരുമിച്ച് രംഗത്തുവരണമെന്നും അവർ പറഞ്ഞു. സമാധാനത്തിനുവേണ്ടിയുള്ള ബഹ്റൈെൻറ പരിശ്രമങ്ങളെ നോബൽസമ്മാന ജേതാക്കൾ അഭിനന്ദിച്ചു. പരിസ്ഥിതി നൊബേല്‍ എന്നറിയപ്പെടുന്ന ഗുട്ടന്‍ബെര്‍ഗ് പരിസ്ഥിതി പുരസ്‌കാരം നേടിയ യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ അന്ന തിബായുകയും കൂടികാഴ്ചയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.