രഞ്ജിത്ത് കുമാർ പാറന്തട്ട
തിരതല്ലി മറിയുന്ന കടലിനെ നോക്കി
ഞാൻ ഈ മണൽതീരത്തിരുന്നു...
അലയടിച്ചീടുന്ന തിരമാലപോൽ മനം
പലതായ് തെറിച്ചങ്ങുപോയി...
സുഖ ദുഃഖ സമ്മിശ്രമായൊരീ തീരത്ത്
വെറുതേയിരിക്കുമ്പോൾ വിരഹവും,
പ്രണയവും പങ്കുവെക്കുന്നവർ
കടലിനെ പുൽകിയിരുന്നു...
കളിചിരിക്കുറുമ്പുകൾ കാട്ടുന്ന
ബാല്യവും, തെല്ലൊന്നു മാറി ലഹരിയെ-
പുൽകും യുവത്വവും...
പലനാൾ വരുമ്പൊഴും പലപല മുഖങ്ങളാൽ
തീരവും.. പലരൂപ
ഭാവത്തിൽ എതിരേറ്റു എന്നെയും...
കടലിരമ്പം കൊണ്ടു കയർത്തതും,
പല വേള ശാന്തമായ് ആശ്ലേഷിച്ചതും..
കലിതുള്ളി ചിലനേരം ആട്ടിയകറ്റിയും
മനുജനെ പോലെ നീ കടലും...
പല നാൾ വന്നു ഞാൻ കടലിന്റെ-തീരത്ത്
മറയുന്ന സൂര്യനെ കാണാൻ
എന്റെ മനമൊന്നിരുട്ടി വെളുക്കാൻ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.