രഞ്ജിത്ത് കുമാർ പാറന്തട്ട

കടൽതീരത്ത്

തിരതല്ലി മറിയുന്ന കടലിനെ നോക്കി

ഞാൻ ഈ മണൽതീരത്തിരുന്നു...

അലയടിച്ചീടുന്ന തിരമാലപോൽ മനം

പലതായ് തെറിച്ചങ്ങുപോയി...

സുഖ ദുഃഖ സമ്മിശ്രമായൊരീ തീരത്ത്

വെറുതേയിരിക്കുമ്പോൾ വിരഹവും,

പ്രണയവും പങ്കുവെക്കുന്നവർ

കടലിനെ പുൽകിയിരുന്നു...

കളിചിരിക്കുറുമ്പുകൾ കാട്ടുന്ന

ബാല്യവും, തെല്ലൊന്നു മാറി ലഹരിയെ-

പുൽകും യുവത്വവും...

പലനാൾ വരുമ്പൊഴും പലപല മുഖങ്ങളാൽ

തീരവും.. പലരൂപ

ഭാവത്തിൽ എതിരേറ്റു എന്നെയും...

കടലിരമ്പം കൊണ്ടു കയർത്തതും,

പല വേള ശാന്തമായ് ആശ്ലേഷിച്ചതും..

കലിതുള്ളി ചിലനേരം ആട്ടിയകറ്റിയും

മനുജനെ പോലെ നീ കടലും...

പല നാൾ വന്നു ഞാൻ കടലിന്റെ-തീരത്ത്

മറയുന്ന സൂര്യനെ കാണാൻ

എന്റെ മനമൊന്നിരുട്ടി വെളുക്കാൻ...

Tags:    
News Summary - On the beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.