മനാമ: ഒ.െഎ.സി.സി പാലക്കാട് ജില്ല കമ്മിറ്റി ഈദ്, ഓണം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘പാലക്കാട് ഫെസ്റ്റ്^2’ ഷാഫി പറമ്പില്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദ് മുഖ്യാതിഥിയായിരിക്കും. സെപ്തംബര്‍ 21ന് വൈകീട്ട് ഏഴു മണിക്ക് ബാങ് സാങ് തായ് റെസ്റ്റോറൻറിലാണ് പരിപാടി നടക്കുന്നത്. വിപുലമായ ആഘോഷങ്ങളാണ് ഇത്തവണയും പാലക്കാട് ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജന. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ബഹ്‌റൈനിലെത്തുന്ന ഷാഫി പറമ്പിലിന് സ്വീകരണവും ഒരുക്കിയതായി നേതാക്കള്‍ പറഞ്ഞു. പ്രവാസ ലോകത്ത് വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച പാലക്കാട്ടുകാർക്ക് എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിക്കും. ബ്രോഡന്‍ കോണ്‍ട്രാക്ടിങ് കമ്പനി എം.ഡി. ഡോ.കെ.എസ്. മേനോന്‍ (ബിസിനസ്), എ.വി.പി.ഫിനാന്‍സ് ബി.എം.എം.ഐ ചാര്‍ട്ടേഡ് അക്കൗണ്ടൻറ് വിവേക് മോഹന്‍ദാസ് (പ്രഫഷണല്‍ അച്ചീവ്മെൻറ്) എന്നിവര്‍ക്കാണ് എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്. അവാര്‍ഡുകള്‍ ഷാഫി പറമ്പില്‍ എം.എൽ.എ സമ്മാനിക്കും. അമാദ് ഗ്രൂപ്പ് എം.ഡി.പമ്പാവാസന്‍ നായര്‍ സംബന്ധിക്കും.കായിക താരം നിഖിത വിനോദിനെയും പാലക്കാട്ടുകാരുടെ കൂട്ടായ്മയായ ‘പാക്ട്’ ഭാരവാഹികളെയും ആദരിക്കും.
പരിപാടിയോടനുബന്ധിച്ച് രാജീവ് വെള്ളിക്കോത്തും സംഘവും നയിക്കുന്ന ‘മേഘ് മല്‍ഹാര്‍’ എന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. ഷാഫി പറമ്പിലിെൻറ നേതൃത്വത്തിലുള്ള ‘സ്മാർട് പാലക്കാടും’ ഒ.െഎ.സി.സി പാലക്കാട് ജില്ല കമ്മിറ്റിയും സംയുക്തമായി നടത്തുന്ന നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും സഹായ വിതരണവും പരിപാടിയില്‍ നടക്കും.ഇതോടനുബന്ധിച്ച് അല്‍ ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ച് അന്ന് വൈകിട്ട് 4.30 മുതല്‍ വൈകിട്ട് 7.30 വരെ പരിപാടി നടക്കുന്ന ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും സഘടിപ്പിക്കുന്നുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ ഒ.െഎ.സി.സി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം, ജില്ല പ്രസിഡൻറ് ജോജി ലാസര്‍, ജനറല്‍ സെക്രട്ടറി സല്‍മാനുല്‍ ഫാരിസ്, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ നിസാര്‍ കുന്നംകുളത്തിങ്ങല്‍, ദേശീയ സെക്രട്ടറി ഷാജി പുതുപ്പള്ളി , ജില്ല സെക്രട്ടറി ഷാജി ജോര്‍ജ് , യൂത്ത് വിങ് ജനറല്‍ സെക്രട്ടറി ലിജോ പുതുപ്പള്ളി, ജില്ല സെക്രട്ടറി അനസ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.