????????? ?????? ??? ??? ???????????????????

സംഗീതം സമാധാനത്തിെൻറ സന്ദേശമാകണം -ഉസ്താദ് അംജത് അലി ഖാൻ

മനാമ: ശബ്ദം അനിവാച്യമായ അനുഭവമാണെന്നും അതിെൻറ വേറിട്ട രൂപമായ സംഗീതം വേറിട്ട അവസ്ഥയാണെന്നും ഇത് രണ്ടു ം ലോകത്ത് സമാധാനത്തിനുവേണ്ടിയുള്ള സന്ദേശമാകണമെന്നും ഉസ്താദ് അംജത് അലി ഖാൻ. ബഹ്റൈൻ കേരളീയ സമാജം സംഘടിപ് പിക്കുന്ന, ബി.കെ.എസ്. ബിസിനസ് െഎക്കൺ അവാർഡ് നൈറ്റിെൻറ ഭാഗമായുള്ള ബഹ്റൈൻ സൂര്യാഫെസ്റ്റിവലിൽ പെങ്കടു ക്കാൻ എത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. വിവിധ കാരണങ്ങളാൽ ഇന്ന് ലോകത്ത് സമാധാനം ന ഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്നു. അതിെൻറ ഭാഗമായുള്ള ഏറ്റുമുട്ടലുകളും ദുരിതവും വാർത്തകളിൽ നിറയുന്നു. ഇന്ത ്യയിൽ ന്യൂസ് ചാനലുകൾ തുറന്നാൽ എപ്പോഴും ഹിന്ദു^മുസ്ലീം എന്ന പ്രയോഗം കേൾക്കേണ്ടിവരുന്നു. രാഷ്ട്രീയം പറഞ്ഞ ് തുടങ്ങി മതത്തിൽ ചെന്നെത്തുകയും സംഘർഷം ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയിൽ എത്തിനിൽക്കുന്നു. ജീവിതത്തിലും നമ് മുടെ പരിസരങ്ങളിലും ശാന്തി നഷ്ടപ്പെടുകയാണ്.

ഒരു തരത്തിൽ പറഞ്ഞാൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായംപോലും അതിനൊരു കാരണമാണ്. പഴയകാലങ്ങളിൽ വിദ്യാഭ്യാസത്തിന് മൂല്ല്യം ഏറെയുണ്ടായിരുന്നു. അധ്യാപകർക്ക് ശിഷ്യരോടുള്ള ധാർമ്മികതയും പ്രധാനപ്പെട്ടതായിരുന്നു. എന്നാലിന്ന് അധ്യാപക സമൂഹം പുസ്തകം തുറക്കാനെ ആവശ്യപ്പെടുന്നുള്ളൂ. ഹൃദയം തുറക്കാൻ പ്രേരിപ്പിക്കുന്നില്ല. പാഠപുസ്തകങ്ങളെക്കുറിച്ചും പാഠ്യപദ്ധതിയെക്കുറിച്ചും മാത്രമാണ് പറയുന്നതും കേൾക്കുന്നതും. മറിച്ച് കുട്ടിയുടെ വ്യക്തിത്വത്തെക്കുറിച്ചോ അവെൻറ മാതാപിതാക്കളുമായുള്ള ബന്ധത്തെക്കുറിച്ചോ ഒന്നും അന്വേഷിക്കുന്നില്ല. യാന്ത്രികമായ ലോകത്തിന് ആശ്വാസവും ആഹ്ലാദവും അനുഭവമാക്കാൻ സംഗീതത്തിന് ആകുമെന്നതിനാൽ ലോകം അതിനെ ഏറ്റവും സുപ്രധാനമായി കാണുന്നുണ്ട്. അതിനാൽ സംഗീതം വഴി സമാധാനത്തിെൻറ വിളംബരമെത്തിക്കാൻ കഴിയണം. അതിന് എല്ലാവരും തയ്യാറാകണം. ഹൃദയത്തിലും നാഡിമിടിപ്പിലും സംഗീതമുണ്ട്. ഉൗഷ്മളമായ സ്നേഹവർത്തമാനങ്ങളിൽപ്പോലും സംഗീതമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


സ്കൂൾ പഠനകാലത്തെയും ബാല്യത്തിലെയും കുടുംബത്തിലെയും അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. ഗ്വാളിയാർ കൊട്ടാരത്തിലെ സംഗീതജ്ഞനായ പിതാവ് ഹാഫിസ് അലി ഖാനിൽനിന്നായിരുന്നു സംഗീതത്തോടുള്ള താൽപര്യമുണ്ടായത്. താൻ പഠനത്തിൽ മികവ് കാട്ടിയില്ലെങ്കിലും ആറ് വയസ് മുതൽ സംഗീതത്തിൽ വാസന കാണിച്ചു. തെൻറ കുടുംബം രൂപപ്പെടുത്തിയ സരോദ് എന്ന വാദ്യോപകരണം കാലക്രമത്തിൽ ശ്രദ്ധേയമാകുകയായിരുന്നു.
വോക്കൽ സംഗീതം അടിസ്ഥാനമാക്കിയുള്ള രചനകളും, സാങ്കേതിക മികവുമാണ് സാരോദിൽ നിന്നുള്ള സംഗീതത്തെ ലോകശ്രദ്ധ നേടാൻ കാരണമാക്കിയത്.
ഗ്വാളിയറില്‍ ജനിച്ച അംജത് അലി ഖാന്‍ ദൽഹി കേന്ദ്രീകരിച്ചാണ് നിലവിൽ പ്രവർത്തിക്കുന്നത്. 1975 ൽ പത്മശ്രീ പുരസ്കാരവും,1991 ൽ പത്മഭൂഷൻ പുരസ്കാരവും , 2001 ൽ പത്മവിഭൂഷൻ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 1989 ൽ സംഗീത നാടക അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. അസ്സം സ്വദേശിയും ഭരതനാട്യം നര്‍ത്തകിയുമായ സുബ്ബ ലക്ഷ്മിയാണ് പത്നി. വാർത്താസമ്മേളനത്തിൽ സൂര്യകൃഷ്ണമൂർത്തി, ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ള, സെക്രട്ടറി എം.പി.രഘു എന്നിവർ പെങ്കടുത്തു.

‘കേരളത്തിൽ അന്താരാഷ്ട്ര സംഗീത പഠനകേന്ദ്രം രണ്ടു വർഷത്തിനുള്ളിൽ’
മനാമ: ഉദാത്തമായ സംഗീതത്തിലൂടെ മനുഷ്യ സാഹോദര്യത്തിെൻറ സന്ദേശം ജനങ്ങളിലെത്തിക്കാൻ തിരുവനന്തപുരത്ത് അന്താരാഷ്ട്ര സംഗീതപഠനകേന്ദ്രം സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഉസ്താദ് അംജത് അലി ഖാൻപറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് വിശ്വസിക്കുന്നത്. എല്ലാ പിന്തുണയും ഗവൺമെൻറ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളം തനിക്ക് രണ്ടാം വീടുപോലെയാണ്. കേരളത്തിൽ സംഗീത പഠനകേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 2016ൽ ദൽഹിയിൽ അംജത് അലി ഖാനും കേരള മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിയിരുന്നു.

‘ഇന്ത്യ വൈവിധ്യങ്ങളുടെ നാട്’
ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണെന്ന് ഉസ്താദ് അംജത് അലി ഖാൻ. ഈ വൈവിധ്യമാണ്, ഇന്ത്യയാണ് അംഗജദ് അലി ഖാൻ എന്ന സംഗീതജ്ഞനെ ഉണ്ടാക്കിയത്. ഇന്ത്യയില്‍ സംഗീതത്തിെൻറ സ്ഥാനം ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഗീതം ഒരു മതത്തിനും സ്വന്തമല്ല. എന്നാല്‍, ഏതൊരു മതത്തിനും അവരുടെ സന്ദേശം പകര്‍ന്നു നല്‍കാന്‍ സംഗീതം ആവശ്യമാണ് എന്നതും ഏറെ ശ്രദ്ധേയമാണെന്നും ഉസ്താദ് അംജദ്ഖാൻ ചൂണ്ടിക്കാട്ടി. വരും തലമുറക്ക് സമാധാനം, സൗഹാര്‍ദ്ദം, സാഹോദര്യം എന്നിവ പകര്‍ന്നു നല്‍കാന്‍ നമുക്കാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ന് ബി.കെ.എസ്-സൂര്യാഫെസ്റ്റിൽ സരോദ് കച്ചേരി
ഇന്ന് ബഹ്റൈൻ കേരളീയ സമാജത്തിൽ വൈകിട്ട് 7.30 മുതൽ നടക്കുന്ന ബി.കെ.എസ് ബിസിനസ് െഎക്കൺ അവാർഡ് നൈറ്റിെൻറ ഭാഗമായുള്ള സൂര്യാഫെസ്റ്റിൽ ഉസ്താദ് അംജത് അലി ഖാൻ സരോദ് വായിക്കും. അവാർഡ് യുണീകോ ചെയർമാൻ ആൻറ് മാനേജിങ് ഡയറക്ടർ അബ്ദുൽ റഹ്മാൻ ജുമ, വൈദ്യുതി വകുപ്പ് മന്ത്രി അബ്ദുൽ ഹുസൈൻ അലി മിർസയിൽനിന്ന് ഏറ്റുവാങ്ങും.

Tags:    
News Summary - music-ustad amjath alikhan-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.