മനാമ: ഈ മാസം 16, 17, 18 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന മൂന്നാമത് ലോക കേരള സഭയിൽ ബഹ്റൈനിൽനിന്ന് പങ്കെടുക്കുന്നത് 11 പേർ.
പ്രവാസികളുടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്യുന്ന ലോക കേരള സഭയിൽ ബിസിനസ്, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യമുണ്ടാകും.
ആർ.പി ഗ്രൂപ് ചെയർമാൻ ഡോ. രവി പിള്ള, വി.കെ.എൽ ഹോൾഡിങ്സ് ആൻഡ് അൽ നമൽ ഗ്രൂപ് ചെയർമാൻ ഡോ. വർഗീസ് കുര്യൻ, പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ആസ്റ്റർ ബഹ്റൈൻ എക്സിക്യൂട്ടിവ് ഡയറക്ടറും ആംകോൺ ജനറൽ മാനേജറുമായ പി.കെ. ഷാനവാസ്, മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, ബഹ്റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗം സി.വി. നാരായണൻ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം, ബഹ്റൈൻ ഇന്ത്യ എജുക്കേഷനൽ ആൻഡ് കൾച്ചറൽ ഫോറം പ്രസിഡന്റ് സോവിച്ചൻ ചേന്നാട്ടുശ്ശേരി, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, നവകേരള കോഓഡിനേഷൻ സെക്രട്ടറി ഷാജി മൂതല എന്നിവരാണ് ബഹ്റൈനിൽനിന്ന് പങ്കെടുക്കുന്നത്. പി.കെ. ഷാനവാസും ഫ്രാൻസിസ് കൈതാരത്തുമാണ് ഇത്തവണ പുതുതായി ലോക കേരള സഭയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.