മനാമ: ശരാശരി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിെൻറ അടിസ്ഥാനത്തിൽ ജൂലൈ 16 മുതൽ രാജ്യത്ത് ഗ്രീൻ ലെവലിലെ ഇളവുകൾ അനുവദിച്ചതിെൻറ ആശ്വാസത്തിലാണ് ജനങ്ങൾ. നിലവിൽ നടപ്പാക്കിയിട്ടുള്ള യെല്ലോ ലെവൽ പ്രകാരമുള്ള നിയന്ത്രണങ്ങളിൽനിന്നാണ് ഗ്രീൻ ലെവലിലേക്ക് മാറുന്നത്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ നാഷനൽ മെഡിക്കൽ ടീം തീരുമാനിച്ചത്.
വെള്ളിയാഴ്ച മുതൽ 18 വരെയാണ് ഗ്രീൻ ലെവൽ ഇളവുകൾ. അറഫ, ഈദ് അൽ-അദ്ഹ അവധി ദിവസങ്ങളോടനുബന്ധിച്ച് ജൂലൈ 19 മുതൽ 22 വരെ ഓറഞ്ച് അലർട്ട് ലെവൽ ആയിരിക്കും. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ ആവശ്യമെങ്കിൽ ചില ദിവസങ്ങൾ ഉയർന്ന അലർട്ട് ലെവലായി നിശ്ചയിക്കുമെന്ന മുൻ പ്രഖ്യാപനം അനുസരിച്ചാണിത്.
ഈദ് അൽ-അദ്ഹ അവധി ദിവസങ്ങൾക്ക് ശേഷം പുതിയ അലർട്ട് ലെവൽ പ്രഖ്യാപിക്കുന്നതിെൻറ ഭാഗമായി ശരാശരി പോസിറ്റിവിറ്റി നിരക്ക് ജൂലൈ 23ന് വീണ്ടും അവലോകനം ചെയ്യും. ചൊവ്വാഴ്ച വരെയുള്ള ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.02 ശതമാനമാണ്. തുടർച്ചയായി 14 ദിവസം ശരാശരി ടി.പി.ആർ രണ്ട് ശതമാനത്തിൽ താഴെയാണെങ്കിലാണ് ഗ്രീൻ ലെവലിലേക്ക് മാറുന്നത്. അതേസമയം, ഇളവുകൾ അനുവദിക്കുേമ്പാഴും മുൻകരുതൽ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് നാഷനൽ ടാക്സ് ഫോഴ്സ് ആഹ്വാനം ചെയ്തു.
വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കുമുള്ള ഇളവുകൾ:
1. വീടുകളിൽ ആറ് പേരിൽ അധികമാകാതെ ഒത്തുചേരൽ സംഘടിപ്പിക്കാം
2. വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളിൽ താൽപര്യമുള്ളവർക്ക് പെങ്കടുക്കാം
വാക്സിൻ എടുത്ത് ഗ്രീൻ ഷീൽഡ് ലഭിച്ചവർക്കും രോഗമുക്തി നേടിയവർക്കും ഇൗ രണ്ടു
വിഭാഗങ്ങളിൽപെട്ടവർക്കൊപ്പം എത്തുന്ന 12 വയസ്സിൽ താഴെയുള്ളവർക്കും മാത്രം
അനുവദനീയമായ സേവനങ്ങൾ:
1. 50 പേരെ പെങ്കടുപ്പിച്ച് ഒൗട്ട്ഡോർ ഇവൻറുകളും 30 പേരെ പെങ്കടുപ്പിച്ച് ഇൻഡോർ ഇവൻറുകളും നടത്താം
2. ഒൗട്ട്ഡോർ സ്പോർട്സ് ഹാളുകൾ, നീന്തൽക്കുളങ്ങൾ, ജിംനേഷ്യം
3. ഷോപ്പിങ് മാളുകൾ
4. ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്പാ (മാസ്ക് എടുത്തുമാറ്റേണ്ടതില്ലാത്ത സേവനങ്ങൾ മാത്രം)
5. ഒറ്റക്ക് പ്രവർത്തിക്കുന്ന സർക്കാർ ഒാഫിസുകൾ
6. റസ്റ്റാറൻറുകളിലും കഫേകളിലും ഒൗട്ട്ഡോർ സേവനം 50 പേർക്ക്, ഇൻഡോർ സേവനം 30 പേർക്ക്
7. മാളുകൾക്ക് പുറത്തുള്ള ഷോപ്പുകൾ
8. ഒൗട്ട്ഡോർ സിനിമ
9. ഒൗട്ട്ഡോർ േപ്ലഗ്രൗണ്ട്, വിനോദ കേന്ദ്രങ്ങൾ
10.ഒൗട്ട്ഡോർ സ്പോർട്സ് പരിപാടികളിലെ പൊതുജന പങ്കാളിത്തം
ഒാറഞ്ച് ലെവലിൽ സർക്കാർ സ്ഥാപനങ്ങളിൽ 70 ശതമാനം ജീവനക്കാർക്ക് വർക്ക് അറ്റ് ഹോം നടപ്പാക്കും. ഒാഫിസിൽ എത്തുന്ന ജീവനക്കാർക്ക് റാപ്പിഡ് ടെസ്റ്റ് നിർബന്ധം. മുമ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോഴും അടച്ചിടൽ ബാധകമാകാത്ത ഹൈപ്പർ മാർക്കറ്റുകൾ, കോൾഡ് സ്റ്റോറുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഒാറഞ്ച് ലെവലിലും തുറന്ന് പ്രവർത്തിക്കാം.
വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും പ്രവേശിക്കാവുന്ന സ്ഥലങ്ങൾ:
1. റീെട്ടയിൽ ഷോപ്പുകൾ
2. ഷോപ്പിങ് മാളുകൾ
3. വീടുകളിൽ സ്വകാര്യ ചടങ്ങുകൾ
4. ഒൗട്ട്ഡോർ ഇവൻറുകളും കോൺഫറൻസുകളും സംഘടിപ്പിക്കാം
5. ഒറ്റക്ക് പ്രവർത്തിക്കുന്ന സർക്കാർ ഒാഫിസുകളിൽ പ്രവേശിക്കാം
6. സ്പോർട്സ് ഹാളുകൾ, നീന്തൽകുളങ്ങൾ, ജിംനേഷ്യങ്ങൾ
7. േപ്ലഗ്രൗണ്ട്, വിനോദ കേന്ദ്രങ്ങൾ
8. ഒൗട്ട്ഡോർ സ്പോർട്സ് പരിപാടികളിലെ പൊതുജന പങ്കാളിത്തം
9. താൽപര്യമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളിൽ എത്താം
10. റസ്റ്റാറൻറുകൾ, കഫേകൾ
11. ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്പാ
വാക്സിൻ എടുത്ത് ഗ്രീൻ ഷീൽഡ് ലഭിച്ചവർക്കും രോഗമുക്തി നേടിയവർക്കും ഇൗ രണ്ടു വിഭാഗങ്ങളിൽപെട്ടവർക്കൊപ്പം എത്തുന്ന 12 വയസ്സിൽ താഴെയുള്ളവർക്കും മാത്രം അനുവദനീയമായ സേവനങ്ങൾ:
1. സിനിമ
2. ഇൻഡോർ ഇവൻറുകളും കോൺഫറൻസുകളും
3. ഇൻഡോർ സ്പോർട്സ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.