ഇന്ത്യൻ സ്ക്കൂൾ ചെയർമാൻ അഡ്വ ബിനു മണ്ണിൽ വറുഗീസ് സംസാരിക്കുന്നു

ഐ‌.എസ്‌.ബി പ്ലാറ്റിനം ജൂബിലി ഫെയർ ജനുവരി 15,16ന്

മനാമ: ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി വർഷ ഫെയർ വൻവിജയമാക്കാനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് ഇന്ത്യൻ സ്ക്കൂൾ ചെയർമാൻ അഡ്വ ബിനു മണ്ണിൽ വറുഗീസ് അറിയിച്ചു. ജനുവരി 15നും 16നും വൈകീട്ട് ആറുമുതൽ 10.30 വരെ ഇസ ടൗൺ കാമ്പസിൽ നടക്കുന്ന ഐ‌.എസ്‌.ബി പ്ലാറ്റിനം ജൂബിലി വാർഷിക സാംസ്കാരിക മേള നടക്കും.

രാജ്യത്ത് ഗുണനിലവാരമുള്ള വിദ്യാഭ്യാസം, സാംസ്കാരിക സമ്പുഷ്ടീകരണം, സമൂഹ സേവനം എന്നിവയോടുള്ള ഇന്ത്യൻ സ്കൂളിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ എഴുപത്തിയഞ്ച് വർഷത്തെ അനുസ്മരിക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സുപ്രധാന ഭാഗമാണ് ഫെയർ.

ജനുവരി 15 ന് ഉദ്ഘാടന ചടങ്ങോടെ മേള ആരംഭിക്കും, തുടർന്ന് പ്രശസ്ത ദക്ഷിണേന്ത്യൻ കലാകാരൻ ഡോ. സ്റ്റീഫൻ ദേവസ്സിയും സംഘവും അവതരിപ്പിക്കുന്ന സംഗീത സായാഹ്നം നടക്കും. ജനുവരി 16 ന്, പ്രശസ്ത ഇന്ത്യൻ ഗായിക രൂപാലി ജഗ്ഗയും സംഘവും അവതരിപ്പിക്കുന്ന ആകർഷകമായ സംഗീത പ്രകടനത്തോടെ ആഘോഷങ്ങൾ തുടരും. പ്രവേശന ടിക്കറ്റുകൾ സ്‌കൂൾ ഓഫിസിലും സംഘാടക സമിതിയിലും ലഭ്യമാവും.

മാതാപിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ, വിശാലമായ സമൂഹത്തിലെ അംഗങ്ങൾ എന്നിവരെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ഇന്ത്യൻ സ്‌കൂളിൽ ഒത്തുചേരാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. അവരുടെ സാന്നിധ്യവും പിന്തുണയും ഈ ചരിത്ര നാഴികക്കല്ലിന് അർഥം പകരുകയും പ്ലാറ്റിനം ജൂബിലി വാർഷിക സാംസ്കാരിക മേളയെ ഒരു മഹത്തായ വിജയമാക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് അഡ്വ. ബിനു മണ്ണിൽ വർഗീസ് പറഞ്ഞു.

Tags:    
News Summary - ISB Platinum Jubilee Fair on January 15th and 16th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.