മനാമ: ബഹ്റൈനിൽ ഇടിയോടുകൂടിയ കനത്ത മഴ പെയ്തു. ഇന്നലെ പുലർച്ചെ മുതൽ ഉച്ച വരെ കാറ്റോടുകൂടി ശക്തിയായി മഴ പെയ്തതോടെ റോഡുകളിൽ വെള്ളം പൊങ്ങി. കഴിഞ്ഞ രണ്ട് ദിവസമായി വിവിധ ഭാഗങ്ങളിൽ ചെറിയ രീതിയിൽ മഴ െപയ്യുന്നുണ്ടായിരുന്നു. മഴ പല ഭാഗങ്ങളിലും നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. നിരവധി വീടുകളിൽ വെള്ളം കയറി. വരും ദിവസങ്ങളിലും മഴ തുടരുെമന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. മഴയെത്തുടർന്ന് വാഹനാപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ഗതാഗത വകുപ്പ് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
രാജ്യത്തെ ഏതാണ്ട് എല്ലാ സ്ഥലങ്ങളിലും മഴ തകർത്തു െപയ്തു. രാവിലെ തുടങ്ങിയ മഴ പത്ത് മണിയോടെയാണ് ശക്തമായത്. തുടർന്ന് റോഡുകളിൽ വെള്ളം കയറുകയും ചെയ്തു. വെള്ളം ഉയർന്നതോടെ റോഡുകളിൽ ഗതാഗതവും ബുദ്ധിമുട്ടിലായി. വാഹനങ്ങൾ വെള്ളത്തിലൂടെ ‘നീന്തിപ്പോകേണ്ട’ അവസ്ഥ വന്നതോടെ ഗതാഗതവും പല സ്ഥലങ്ങളിലും തടസപ്പെട്ടു. കാൽനടക്കാർക്ക് റോഡുകളിൽ മുേട്ടാളം വെള്ളത്തിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയുമുണ്ടായി. മനാമ, റിഫ, ഹാല, മുഹറഖ്, തഷാൻ തുടങ്ങിയ സ്ഥലങ്ങളിൽ രാത്രിയും റോഡുകളിലെ വെള്ളക്കെട്ട് മാറിയിട്ടില്ല. ചില വീടുകളിൽ മഴക്കൊപ്പമുള്ള കാററിനൊപ്പം വെള്ളം കയറി. മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി വിവിധ ഭാഗങ്ങളിൽ ചെറിയ രീതിയിൽ മഴ െപയ്യുന്നുണ്ടായിരുന്നു. വരും ദിവസങ്ങളിലും മഴ തുടരുെമന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന.
ചിലയിടങ്ങളിൽ റോഡിനോട് ചേർന്നുള്ള വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.