മനാമ: ഗൾഫ് മാധ്യമം ഏപ്രിൽ 12ന് ബഹ്റൈനിലെ ഇൗസ ടൗണിൽ സംഘടിപ്പിക്കുന്ന ഹാർേമാണിയസ് ക േരള പ്രവാസി സമൂഹത്തിെൻറ വിവിധ മേഖലകളിൽനിന്നുള്ള പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാ കും. എല്ലാവരും ഒരുമിച്ച് ആഘോഷിക്കുന്ന ഉത്സവം എന്ന നിലയിലാണ് ഹാർമണിയസ് കേരളയുട െ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. ഇതിെൻറ വിപുലമായ സ്വാഗതസംഘത്തിൽ ബഹ്റൈനിലെ ചെറുതും വലുതുമായ മലയാളി സംഘടനകളിൽനിന്നുള്ള 330 പ്രതിനിധികളാണുള്ളത്.
മലയാളി സമൂഹത്തിെൻറ െഎക്യവും പോറ്റമ്മയായ ബഹ്റൈനോടുള്ള െഎക്യദാർഡ്യവും ഉയർത്തിപ്പിടിച്ച് നടക്കുന്ന ആഘോഷ രാവിൽ ഏറ്റവും ശ്രദ്ധ ആകർഷിക്കുന്നത് ഇന്ത്യൻ സിനിമയുടെ അഭിമാനമായ മമ്മൂട്ടിയുടെ സാന്നിധ്യമാണ്. പ്രിയ നടനെ കാണാൻ കാത്തിരിക്കുകയാണ് മലയാളി സമൂഹം. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ അദ്ദേഹത്തിനെ സ്വാഗതം ചെയ്യുന്ന പോസ്റ്ററുകൾ വ്യാപകമായിട്ടുണ്ട്. ഇൻഫർമേഷൻ മന്ത്രാലയത്തിെൻറ രക്ഷാധികാരത്തിലാണ് പരിപാടി നടക്കുക.
ഭാവ ഗായകനായ പി. ജയചന്ദ്രന് പുറമെ, പ്രതിഭാസമ്പന്നരായ ഗായകരും ചലച്ചിത്ര പ്രതിഭകളും മറ്റ് കലാകാരൻമാരും അണിനിരക്കും. ഇവൻറ് വൈകുന്നേരം ആറര മുതലാണ് ആരംഭിക്കുക. മനോജ് കെ. ജയൻ, വിധുപ്രതാപ്, മുഹമ്മദ് അഫ്സൽ, നിഷാദ്, ജോത്സ്യന, മീനാക്ഷി, രഹന, ഉല്ലാസ് പന്തളം, നസീർ സംക്രാന്തി, സുശാന്ത് തുടങ്ങിയവർ സന്നിഹിതരാകും. ഗാനമേളയും കോമഡി സ്കിറ്റും മറ്റും ചേർന്ന് മണിക്കൂറുകൾ നീണ്ട കലാസ്വാദനത്തിനാണ് ബഹ്റൈൻ സാക്ഷ്യം വഹിക്കാൻ ഒരുന്നത്.
ഹാർമണിയസ് കേരളയുടെ വിളംബരം അറിയിച്ച് മാർച്ച് 15 ന് ദോഹത്ത് അറാദ് പാർക്കിൽ നടന്ന വാക്കത്തൺ ജനപങ്കാളിത്തത്താൽ ഏറെ ശ്രദ്ധേയമായിരുന്നു. നൂറോളം സംഘടനകളാണ് വാക്കത്തണിൽ തങ്ങളുടെ അംഗങ്ങളെ പെങ്കടുപ്പിച്ചത്. ഹാർമണിയസ് കേരളയുടെ ഭാഗമായുള്ള വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഒാൺലൈൻ പോസ്റ്റർ, ട്രോൾ, സെൽഫി വിഡിയോ എന്നിവയിലും മത്സരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.