ഒ.എസ്. ഉണ്ണികൃഷ്ണൻ: ജീവിത പ്രതിസന്ധികളെ ഗാനരചനയിലൂടെ അതിജീവിച്ച പ്രതിഭ

മനാമ: ‘ഒരു അധ്യാപകനാകണം എന്നതായിരുന്നു എെൻറ ആഗ്രഹം. എന്നാൽ എൽ.െഎ.സി ഏജൻറ് ആകാനായിരുന്നു വിധി. അതിൽ തെല്ലും വിഷമമില്ല. കാരണം കവിയും ഗാനരചയിയിതാവും ആകാൻ ഭാഗ്യം ലഭിച്ചതിനാൽ ആ പാതയിലൂടെയുള്ള യാത്രയിൽ ഏറെ ആഹ്ലാദവും അനുഭവങ്ങളും ലഭിക്കുന്നുണ്ട്. ‘ലസാഗു എന്ന സിനിമയിലൂടെ മികച്ച ഗാനരചനക്കുള്ള 2014 ലെ സംസ്ഥാന ഗവൺമെൻറിെൻറ അവാർഡ് നേടുകയും നിരവധി മികച്ച സിനിമ ഗാനരചന നിർവഹിക്കുകയും ചെയ്ത ഒ.എസ്.ഉണ്ണികൃഷ്ണൻ പറയുന്നു. ബഹ്റൈനിൽ ഹ്രസ്വസന്ദർശനത്തിന് എത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. ഉണ്ണികൃഷ്ണൻ ചെങ്ങന്നൂരിനടുത്തുള്ള മുണ്ടൻകാവ് സ്വദേശിയാണ്.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ നിന്ന് ബിരുദവും കാലിക്കറ്റ് സർവകലാശാല വിദൂര പഠനകേന്ദ്രത്തിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയശേഷമാണ് എൽ.െഎ.സി ഏജൻറായി പ്രവർത്തനം ആരംഭിച്ചത്. കർഷകനായ പിതാവിെൻറ സാമ്പത്തിക പ്രശ്നങ്ങൾ കുടുംബത്തെ തളർത്തിയപ്പോഴാണ് ഉണ്ണികൃഷ്ണൻ കുടുംബഭാരം ഏറ്റെടുക്കുന്നത്. ഇതിനിടയിൽ സരസ്വതി വൈദിക ഗുരുകുലത്തിെൻറ സംസ്കൃത വേദപഠനവും പൂർത്തിയാക്കി. പടയണിയുടെയും അയ്യപ്പഭക്തിയുടെയും സ്പർശം ഉള്ളിലുള്ളതിനാൽ വളരെ ചെറുപ്പത്തിലെ ഗാനരചന തുടങ്ങി. നൂറോളം ഗാനങ്ങൾ എഴുതി. അവയിൽ പലതും ആൽബങ്ങളായി ആളുകളുടെ ഇഷ്ടഗാനങ്ങൾ ആയപ്പോഴാണ് 2000 ൽ നന്ദൻ സംവിധാനം ചെയ്ത ‘അവൻ’ എന്ന സിനിമയിൽ ഗാനങ്ങൾ എഴുതാൻ അവസരമുണ്ടായത്. ‘പോയി മറഞ്ഞോ പൂനിലാവെ’ എന്ന ഗാനം പണ്ഡിറ്റ് രമേശ്നാരായൻ സംഗീതം നൽകി ആലപിക്കുകയും ‘നീ മറയാതെ നിൽപ്പൂ’ എന്ന ഗാനം അനിൽ ഗോപാലൻ സംഗീതം നൽകുകയും ചെയ്തു. മലപ്പുറം ചെമ്പരശേരി യു.പി.എസ് നിർമ്മിച്ച ‘ലസാഗു’വിന് േവണ്ടി എഴുതിയ ഗാനമാണ് അവാർഡ് നേടിയത്. സിനിമക്ക് വേണ്ടി എഴുതിയത് അംഗീകാരം നൽകുകയും അവാർഡ് ലഭിച്ചത് കൂടുതൽ അനുമോദനങ്ങൾ ലഭിക്കാൻ കാരണമായതായും ഉണ്ണികൃഷ്ണൻ പറയുന്നു. ഇപ്പോൾ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിെൻറ ബാനറിൽ ഗോപിസുന്ദർ സംഗീതം നൽകുന്ന സിനിമക്കാണ് ഗാനരചന നിർവഹിക്കുന്നത്. കൂടുതൽ അവസരങ്ങൾ എത്തുന്നതിൽ സന്തോഷമുണ്ട്. പി.ഭാസ്ക്കരനും പൂവച്ചൽ ഖാദറും റഫീക്ക് അഹമ്മദുമാണ് ഏറ്റവും ഇഷ്ടപ്പെട്ട ഗാനരചയിതാക്കൾ. ഇപ്പോൾ വർത്തമാനങ്ങൾ പോലെ  പാെട്ടഴുത്തും മാറിപ്പോയിരിക്കുന്നു എന്നതാണ് സത്യം. അതിന് ഗാനരചയിതാക്കൾ നിർബന്ധിക്കപ്പെടുകയാണ്. എഴുത്തിന് അക്ഷരംതന്നെ വേണ്ടാത്ത കാലമായിരിക്കുന്നു. എന്ത് എഴുതിയാലും പാട്ടായി മുദ്ര കുത്തപ്പെടുന്ന സ്ഥിതിവിശേഷമുണ്ട്. അതിൽ നിന്ന് മാറി നടക്കാൻ ശ്രമിക്കുന്ന ചിലരെങ്കിലും ഉണ്ട് എന്നത് ആഹ്ലാദം നൽകുന്നതാണ്.
മാതാപിതാക്കൾക്കും ഭാര്യക്കും മക്കൾക്കുമൊപ്പം കുടുംബ ജീവിതം നയിക്കുന്ന ഉണ്ണികൃഷ്ണെൻറ സ്വപ്നം, ജനങ്ങൾ എന്നും ഇഷ്ടപ്പെടുന്ന കൂടുതൽ നല്ല ഗാനങ്ങൾ രചിക്കുക എന്നതാണ്. കേരള സോഷ്യൽ ആൻറ് കൾച്ചറൽ അസോസിയേഷൻ നാളെ രാവിലെ നടത്തുന്ന എഴുത്തിനിരുത്തലിന് ഉണ്ണികൃഷ്ണൻ നേതൃത്വം നൽകും.

Tags:    
News Summary - Guest, Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.