മനാമ: തൃശൂർ ഗുരുവായൂർ സ്വദേശി ഗോപി (63) നാടുകണ്ടിട്ട് 38 വർഷമായി. നാട്ടിൽപോകണമെന ്നും വീട്ടുകാർക്കൊപ്പം ജീവിക്കണമെന്നും കാലങ്ങളായി ഈ പ്രവാസിയുടെ ആഗ്രഹമാണ്. എന്ന ാൽ, വിധി ഗോപിക്കായി കരുതിവെച്ചത് മറ്റൊന്നാണ്. 1979 ലാണ് ഗോപി 23ാം വയസ്സിൽ പെയിൻറിങ് ജോലിക്കാരനായി ബഹ്റൈനിൽ എത്തിയത്. തുടർന്ന് 1981ൽ മൂന്നുമാസത്തെ ലീവിൽ നാട്ടിൽപോയി വന്നു.
തുടർന്ന് കുറച്ചുകാലം കഴിഞ്ഞപ്പോൾ ജോലി ചെയ്തിരുന്ന കമ്പനി അടച്ചുപൂട്ടി. ഇതിനെത്തുടർന്ന് സാമ്പത്തികമില്ലാത്തതിനാൽ യഥാസമയം വിസ പുതുക്കാൻ കഴിയാതെ വന്നപ്പോഴാണ് ജീവിതം ദുരിതമായത്. തുടർന്ന് അന്നത്തിനും താമസത്തിനുമായി കിട്ടുന്ന ജോലികൾ ചെയ്തു. ഇതിനിടയിൽ അമ്മ മരിച്ച വാർത്തയെത്തി. ഇൗ സമയത്ത് നാട്ടിൽ പോകണമെന്നുള്ള ആഗ്രഹവുമായി പലരോടും കരുണ യാചിച്ച് നടന്നു. വിസയുടെ കാലാവധി കഴിഞ്ഞതിനാൽ അതും നടന്നില്ല. തുടർന്ന് വിഷാദവുമായി പതിറ്റാണ്ടുകൾ പോയതറിയാതെ ജീവിതം തുടരുകയായിരുന്നു.
ഇതിനിടയിൽ അഞ്ചുവർഷങ്ങൾക്കുമുമ്പ് ഇന്ത്യൻ എംബസിയെ സമീപിച്ച് നാട്ടിൽപോകാനുള്ള ഒൗട്ട്പാസ് എടുത്തു. എന്നാൽ, ആയിടക്ക് ജോലിചെയ്യുന്നതിനിടക്ക് അപകടമുണ്ടായി. കാൽ ഒടിയുകയും മുൻവരിയിലെ പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തതിനെത്തുടർന്ന് മൂന്നുമാസത്തോളം ആശുപത്രിയിൽ കഴിഞ്ഞു. ഇപ്പോൾ പലതരം അസുഖങ്ങളും ശാരീരിക പ്രശ്നങ്ങളും അലട്ടുകയാണ്. അവിവാഹിതനാണ്. നാട്ടിൽ മൂത്ത പെങ്ങൾ അസുഖം ബാധിച്ച് കിടക്കുകയാണ്.
തനിക്ക് അവരെ കാണണമെന്നും അതിന് എല്ലാവരുടെയും സഹായംവേണമെന്നും ഗോപി അപേക്ഷിക്കുന്നു. കഴിഞ്ഞ ഒരു മാസമായി ഗുരുവായൂർ സ്വദേശി റഫീക്കിെൻറ മുറിയിലാണ് ഗോപി കഴിയുന്നത്. റഫീക്ക് അറിയിച്ച പ്രകാരം സാമൂഹിക പ്രവർത്തകനായ അഷ്ക്കർ പൂഴിത്തല ഇദ്ദേഹത്തെ സന്ദർശിക്കുകയും മാധ്യമപ്രവർത്തകരെ കാര്യങ്ങൾ അറിയിക്കുകയുമായിരുന്നു. ഗോപിയുടെ മുറിയിലുള്ള റഫീക്കിെൻറ ഫോൺ നമ്പർ: 38834850.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.