മനാമ: ബഹ്റൈനിൽനിന്നുള്ള പ്രവാസികളെ നാട്ടിലെത്തിക്കാൻ കേരളീയ സമാജത്തിെൻറ ആഭിമുഖ്യത്തിൽ നാല് ചാർേട്ടഡ് വിമാനങ്ങൾ ഇന്ന് കേരളത്തിലേക്ക് പറക്കും. കൊച്ചിയിലേക്ക് മൂന്ന് വിമാനങ്ങളും കോഴിക്കോേട്ടക്ക് ഒരെണ്ണവുമാണ് സർവിസ് നടത്തുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഉച്ചക്ക് 12ന് കോഴിക്കോേട്ടക്കും 2.10ന് കൊച്ചിയിലേക്കും സർവിസ് നടത്തും. ഗൾഫ് എയറിെൻറ രണ്ട് വിമാനങ്ങൾ രാത്രി 8.30നും 11.30നും കൊച്ചിയിലേക്ക് പുറപ്പെടും.
നാല് വിമാനങ്ങളിലുമായി 694 പ്രവാസികളാണ് നാട്ടിലേക്ക് പോകുന്നത്. സമാജത്തിെൻറ ചാർട്ടേഡ് വിമാനത്തിനായി നൽകിയ അപേക്ഷകളിൽ അന്തിമ അനുമതി ലഭിച്ചതായി പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു.
ചാർട്ടേഡ് വിമാനങ്ങൾക്കായുള്ള അപേക്ഷകളിൽ അനുകൂല സമീപനം സ്വീകരിച്ച നോർക്ക വകുപ്പിെൻറ കൂടെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, എൻ.കെ. പ്രേമചന്ദ്രൻ എം.പി തുടങ്ങിയവർക്ക് നന്ദി അറിയിക്കുന്നതായും ഇരുവരും പറഞ്ഞു. ഇന്ത്യൻ എംബസിയും ബഹ്റൈനിലെ വിവിധ മന്ത്രാലയങ്ങളും ആദ്യ ഘട്ടം മുതൽ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഗർഭിണികളും രോഗികളും ജോലി നഷ്ടപ്പെട്ടവരുമടക്കം നിരവധി മലയാളികളുടെ അഭ്യർഥന മാനിച്ചാണ് സമാജം ചാർട്ടേഡ് വിമാനയാത്രക്ക് സാഹചര്യമൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.