മനാമ: റിഫാ ബുക് വാറയിലെ കുവൈത്ത് മസ്ജിദിൽ നീണ്ട 43 വർഷത്തെ സേവനം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരികെ പോകുന്ന ബഷീർ മൗലവിക്ക് റിഫാ സുഹൃത്തുക്കൾ ചേർന്ന് യാത്രയയപ്പ് നൽകി. മസ്ജിദിലെ മുഅദ്ദിനായി സേവനമനുഷ്ഠിക്കുമ്പോഴും സാമൂഹിക പ്രവർത്തന രംഗത്തെ ഇടപെടലുകൾക്കും പലതരത്തിലുള്ള കൂടിച്ചേരലുകൾക്കും നേതൃത്വം വഹിക്കാനും ബഷീർ മൗലവിയുണ്ടാവാറുണ്ടായിരുന്നു.
മലയാളി കുടുംബങ്ങളിലെ കുട്ടികൾക്കു മത പരമായ അറിവുകൾ നൽകിയും മലയാളികളുടെ സുപരിചിതനായ ബഷീർ മൗലവിയുടെ തിരിച്ചുപോക്ക് കേവലം സൗഹൃദത്തിനുള്ള വിടവാങ്ങൽ മാത്രമല്ലെന്നും സുഹൃത്തുക്കൾ ഓർത്തെടുക്കുന്നു. അബ്ദുള്ള ഈരഞ്ഞിമ്മൽ അദ്ദേഹത്തിനുള്ള മൊമെന്റോയും, മുറൂജ് അസ്സൈനാർ സുഹൃത്തുക്കളുടെ സ്നേഹോപഹാരവും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.