മനാമ: ‘ഇക്കണോമിക് വിഷന്‍ 2030’െൻറ ലക്ഷ്യം നേടുന്നിനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകേണ്ടതെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗവൺമെൻറ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള സര്‍ക്കാർ പദ്ധതികള്‍ അവസാനിക്കാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കെ പ്രവര്‍ത്തനങ്ങൾ ലക്ഷ്യത്തിലെത്തിക്കാന്‍ ശ്രമമുണ്ടാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മന്ത്രാലയങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും സഹകരണം മെച്ചപ്പെടുത്തണം. ജനങ്ങളുടെയും രാജ്യത്തിെൻറയും താല്‍പര്യങ്ങളാണ് സര്‍ക്കാറിെൻറ പ്രവര്‍ത്തനത്തനങ്ങളുടെ അടിസ്ഥാനം. രാജ്യത്തിെൻറ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷയുണര്‍ത്തുന്നതാണ്. 2016ല്‍ ആഭ്യന്തര ഉല്‍പാദന വളര്‍ച്ച 3.2 ശതമാനമായിരുന്നു. എണ്ണ ഇതര ഉല്‍പാദന മേഖല 4.3 ശതമാനം വളര്‍ച്ച നേടിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവി ഭാസുരമാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ എല്ലാ മേഖലയിലും സര്‍ക്കാര്‍ വകുപ്പുകൾ കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. രാജ്യം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിന് സര്‍ക്കാറിനോടൊപ്പം ജനങ്ങളും തോളോട് തോള്‍ ചേര്‍ന്ന് നിൽക്കണം. വളര്‍ച്ചയിലേക്ക് കുതിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്തുണ്ട്. മനുഷ്യവിഭവ ശേഷിയുടെ ശാക്തീകരണത്തിലുടെ പ്രതീക്ഷിത വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. വിദ്യാഭ്യാസ മികവ് വഴി മനുഷ്യവിഭവ ശേഷി മെച്ചപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.