മനാമ: ഇ-സേവനരംഗത്ത് ബഹ്റൈന് കുതിപ്പ്. ജി.സി.സിയിൽ പൗരൻമാർക്കും താമസക്കാർക്കും മികച്ച ഇ^സേവനം നൽകുന്ന രണ്ടാമത്തെ രാഷ്ട്രമെന്ന പദവി ബഹ്റൈന് ലഭിച്ചു. ടോക്യോയിലെ വസേദ സർവകലാശാലയിലെ ‘ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡിജിറ്റൽ ഗവൺമെൻറ്’ നടത്തിയ സർവേയിലാണ് ബഹ്റൈൻ മികവ് നേടിയത്.
13ാമത് അന്താരാഷ്്ട്ര ഡിജിറ്റൽ ഗവൺമെൻറ് റാങ്കിങ് 2017ന് വേണ്ടി 65 രാജ്യങ്ങളിലെ സർക്കാറുകൾ നൽകി വരുന്ന ഇ^സേവനങ്ങളാണ് സർവേയിൽ വിലയിരുത്തിയത്. ഇതിൽ ഒന്നാം സ്ഥാനം സിംഗപ്പൂരിനാണ്. ഡെൻമാർക്ക്, യു.എസ് രാജ്യങ്ങളാണ് തൊട്ടുപിറകിൽ. ജി.സി.സിയിൽ യു.എ.ഇയാണ് മുന്നിൽ. യു.എ.ഇക്ക് പട്ടികയിൽ 34ാം സ്ഥാനം ലഭിച്ചു. ബഹ്റൈൻ 41ാം സ്ഥാനമാണ് നേടിയത്.
ഇൗ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ, ദേശീയ പോർട്ടൽ, ഒാപൺ ഗവൺമെൻറ് ഡാറ്റ, സൈബർ സുരക്ഷ തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കുേമ്പാൾ മേഖലയിലെ ഇതര രാഷ്ട്രങ്ങളെക്കാൾ മുന്നിലാണ് ബഹ്റൈൻ. അടിസ്ഥാന സൗകര്യങ്ങൾ, ദേശീയ പോർട്ടൽ ഇനങ്ങളിലെ മികവ് പരിഗണിക്കുേമ്പാൾ ബഹ്റൈൻ ഏറെ പുരോഗതി നേടിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലുള്ളവരോട് പ്രതികരണങ്ങൾ ആരാഞ്ഞാണ് സർവേ നടത്തിയത്. ഇ^സേവനത്തിൽ പത്ത് ദശലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള 22 രാജ്യങ്ങളുടെ കണക്കെടുക്കുേമ്പാൾ അതിൽ ബഹ്റൈന് 16ാം സ്ഥാനമാണുള്ളത്. രാജ്യത്ത് 2009ൽ തുടങ്ങിയ ഡിജിറ്റൽ ഗവൺമെൻറ് പദ്ധതികളുടെ പ്രാധാന്യം റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്. ബഹ്റൈൻ ഇൻഫർമേഷൻ, കമ്യൂണിക്കേഷൻ സാേങ്കതിക വിദ്യാരംഗത്തിന് നൽകുന്ന മുൻഗണനയും ഇതിൽ പ്രതിപാദിക്കുന്നു. ബഹ്റൈനിൽ ലഭ്യമാകുന്ന ഒാൺലൈൻ സേവനങ്ങളുടെ സുരക്ഷ, സൗകര്യം, സങ്കീർണത തുടങ്ങിയ കാര്യങ്ങൾ സർവേയിൽ പരിഗണിക്കപ്പെട്ടു.
എന്നാൽ, നേട്ടങ്ങൾക്കിടിയിലും ഇപ്പോഴും ചിലർക്ക് ഒാൺലൈൻ പോർട്ടൽ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ലെന്ന് പറയുന്നുണ്ട്. ജനങ്ങളുമായി ബന്ധപ്പെടാൻ രാജ്യത്തെ എം.പിമാർക്ക് ഒൗദ്യോഗിക വെബ്സൈറ്റ് ഇല്ലാത്തത്, സർക്കാർ ഉദ്യോഗസ്ഥരോട് വിവിധ കാര്യങ്ങൾ തിരക്കാനുള്ള സൈറ്റ് ലഭ്യമല്ലാത്തത് തുടങ്ങിയ വിഷയങ്ങളും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.