മനാമ: രാജ്യത്ത് വേനൽ കടുക്കുന്നു. ഇൗ വർഷം അൽപം വൈകിയാണ് എത്തിയതെങ്കിലും വേനൽ പെെട്ടന്നാണ് ‘തനിസ്വഭാവം’ കാട്ടാൻ തുടങ്ങിയത്. മേയ് പകുതിയും കഴിഞ്ഞാണ് വേനൽ എത്തിയത്. എന്നാൽ പെെട്ടന്നുതന്നെ ചൂടിെൻറ അളവ് കൂടി. ആ ഗോള കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് ഗൾഫ് രാജ്യങ്ങളിലും ഇൗ വർഷം വേനൽ വൈകിയെത്താൻ കാരണമായത്. വർഷങ്ങൾക്കുമുമ്പ് ഏപ്രിൽ മുതലായിരുന്നു വേനൽ എത്തിയിരുന്നത്. കാലാവസ്ഥയുടെ പതിവ് തെറ്റുന്നത് അടുത്തകാലത്ത് തുടർച്ചയാണ്. ഇേപ്പാൾ രാജ്യത്ത് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ താപനില 43 ഡിഗ്രി സെൽഷ്യസാണ്. എന്നാൽ രാജ്യത്തിെൻറ ചില ഭാഗങ്ങളിൽ ഇതിലും കൂടുതൽ രേഖപ്പെടുത്തപ്പെട്ടതായി വിവരങ്ങളുണ്ട്. ഹുമിഡിറ്റി 75 ശതമാനംവരെ ഉയർന്നിട്ടുണ്ട്.
പ്രവാസികൾക്കിടയിൽ എവിടെയും ഉയരുന്ന ചൂടാണ് സംസാരവിഷയം. മേയ് മാസത്തിൽ നാട്ടിലും അമിതമായ ചൂടായിരുന്നതിനാൽ നാട്ടിലെ ചൂടിനെക്കുറിച്ചുള്ള ഉത്കണ്ഠകളും പ്രവാസി മലയാളികൾ പങ്കുവെച്ചിരുന്നു. എന്നാൽ കാലവർഷം പെയ്യാൻ തുടങ്ങിയതോടെ ചൂടിന് കുറച്ച് ശമനമുണ്ടെന്ന നാട്ടിൽനിന്നുള്ള വിവരങ്ങളും മലയാളി സദസുകളിൽ പങ്കുവെക്കപ്പെടുന്നുണ്ട്. എന്നാൽ മഴ കഴിഞ്ഞ നേരമുള്ള സമയങ്ങളിൽ ചൂട് കനക്കുന്നു എന്നാണ് കേരളത്തിെൻറ പൊതുവായ അവസ്ഥ. ഗൾഫിൽ പുറത്തേക്ക് ഇറങ്ങുേമ്പാൾ മാത്രമാണ് ചൂടിെൻറ കാഠിന്യം അനുഭവിക്കേണ്ടി വരിക. ഷോപ്പുകളിലും താമസസ്ഥലങ്ങളിലും എയർക്കണ്ടീഷണറിെൻറ കുളിർമ്മയുള്ളതിനാൽ ചൂടിൽനിന്നും രക്ഷപ്പെടാൻ കഴിയും. എന്നാൽ കേരളത്തിൽ എയർക്കണ്ടീഷണറുകൾ കുറവായതിനാൽ എവിടെയും ചൂട് എന്ന രീതിയിേലക്ക് ആയിരിക്കുന്നു. ഇത്തരത്തിൽ ചൂടിെൻറ കടന്നുകയറ്റത്തിനെക്കുറിച്ചുള്ള വർത്തമാനങ്ങൾ മലയാളികളുടെ കൂട്ടായ്മകളിൽ ഉയരുകയാണ്. ഇങ്ങനെ പോയാൽ രാജ്യത്ത് വരുംമാസങ്ങളിലും ചൂടിെൻറ അവസ്ഥ എന്താകും എന്ന ആശങ്കയും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.