മനാമ: ഗസ്സക്കുനേരെ ഇസ്രായേൽ തുടരുന്ന ക്രൂരവും മനുഷ്യത്വരഹിതവുമായ ആക്രമണത്തെ ബഹ്റൈൻ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ഇസ്രായേൽ നരമേധം തുടരുന്നത്. ഇത് ഒരു നിലക്കും അംഗീകരിക്കാനാവില്ല. നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കാനും അന്താരാഷ്ട്ര മര്യാദകൾ പാലിക്കാനും ഇസ്രായേൽ സന്നദ്ധമാകേണ്ടതുണ്ട്. 120ലധികം രാഷ്ട്രങ്ങൾ പിന്തുണച്ച യു.എൻ പ്രമേയം അംഗീകരിക്കാൻ ഇസ്രായേൽ രംഗത്തുവരേണ്ടതുണ്ട്.
ശാശ്വതമായ വെടിനിർത്തൽ വഴി രക്തച്ചൊരിച്ചിൽ ഒഴിവാക്കുകയാണ് വേണ്ടത്. ഗസ്സയിലേക്ക് അടിയന്തര മാനുഷിക സഹായങ്ങളെത്തിക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കേണ്ടതുണ്ടന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.