മനാമ: ബഹ്റൈനിലെ വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് രൂപവത്കരിച്ച വനിതാ സുപ്രീം കൗണ്‍സിലിന് 18 വര്‍ഷം പൂര്‍ത്തി യാവുന്ന വേളയിൽ കൗണ്‍സില്‍ ചെയര്‍പേഴ്സണും രാജപത്നിയുമായ പ്രിന്‍സസ് സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ ഖലീഫയെ ശൂറ കൗൺസിലിെൻറ വനിത, കുട്ടികൾ എന്നിവരുടെ ക്ഷേമകാര്യ കമ്മിറ്റി യോഗം അഭിനന്ദിച്ചു. സ്ത്രീകളുടെ സര്‍വതോന്മുഖമാ യ പുരോഗതിക്കും വളര്‍ച്ചക്കുമായി നിരവധി പദ്ധതികള്‍ തയാറാക്കുകയും അത് പ്രയോഗതലത്തില്‍ കൊണ്ടുവരുന്നതിനുമുള്ള ശ്രമങ്ങള്‍ നടത്തിയതിെൻറ പേരിലാണ് യോഗം അനുമോദനം രേഖപ്പെടുത്തിയത്.
സ്ത്രീ ശാക്തീകരണത്തിലൂടെ രാജ്യത്തിെൻറ അന്തർദേശീയ നിലയെ ശക്തിപ്പെടുത്തുന്ന നിലപാട് രൂപപ്പെടുത്തുകയും ബഹ്‌റൈൻ സ്ത്രീകളുടെ നിലവാരം ഉയർത്തുന്നതിനും വനിതാ സുപ്രീം കൗണ്‍സിലിന് സാധ്യമായിട്ടുണ്ട്.
വിവിധ പദ്ധതികളും പരിപാടികളും നടപ്പാക്കുന്നതിൽ വനിതാകൗൺസിൽ മികച്ച മാതൃകയുമാണ്. കമ്മിറ്റി കൗണ്‍സില്‍ ചെയര്‍പേഴ്സണും രാജപത്നിയുമായ പ്രിന്‍സസ് സബീക്കക്ക് അഭിനന്ദന സന്ദേശം അയക്കാൻ തീരുമാനിക്കുകയും ചെയ്തു. എല്ലാ തലങ്ങളിലുമുള്ള ബഹ്‌റൈൻ സ്ത്രീകളുടെ മുന്നേറ്റത്തിൽ കൗൺസിൽ ചെയർപേഴ്സണ്‍ പങ്കുവഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ മേഖലകളിലെയും ബഹ്‌റൈൻ വനിതകൾക്കായി നിരവധി ഗുണപരമായ നേട്ടങ്ങൾ കൊണ്ടുവരുന്നതിൽ എസ്.സി.ഡബ്ല്യുവിെൻറ പങ്കിനെ ക്ഷേമകാര്യ കമ്മിറ്റി മേധാവി ഫാത്തിമ അബ്ദുൽ ജബ്ബാർ അൽ കൂഹ്ജി എടുത്തുപറയുകയും ചെയ്തു. അതേസമയം വനിതാ സുപ്രീം കൗണ്‍സിലിന് 18 വര്‍ഷം പൂര്‍ത്തിയാവുന്ന സാഹചര്യത്തിൽ വിവിധ കേന്ദ്രങ്ങളിൽനിന്ന് അഭിനന്ദനപ്രവാഹം ഉയരുന്നുണ്ട്.
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ ഉത്തരവനുസരിച്ചാണ് 18 വര്‍ഷങ്ങള്‍ക്ക് മുന്നെ സുപ്രീം കൗണ്‍സില്‍ നിലവില്‍ വന്നത്. 2001 ആഗസ്റ്റ് 22 ന് പ്രവര്‍ത്തനമാരംഭിച്ച കൗണ്‍സില്‍ ഇതിനോടകം നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനും നടപ്പില്‍ വരുത്തുന്നതിനും ശ്രമിക്കുകയുണ്ടായി. മേഖലയിലെയും അന്താരാഷ്്ട്ര തലത്തിലെയും വിവിധ വേദികളിലും കമ്മിറ്റികളിലും സ്ത്രീകള്‍ക്ക് അംഗത്വം ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിൽ എത്തുകയുണ്ടായി. സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് യു.എന്നുമായി സഹകരിച്ച് പ്രിന്‍സസ് സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ ഖലീഫ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതിനും സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.