ഒറ്റക്കാണ് എെൻറ യാത്രകൾ. എന്നാൽ ഒറ്റക്ക് എന്ന ചിന്ത ഒട്ടുമില്ല. െചല്ലുന്നിടമെല്ലാം സ്വന്തം നാടുപോലെ തോന്നിക്കും അല്ലെങ്കിൽ അതിനോട് ഇഴുകിച്ചേരാൻ ഭാഗ്യവശാൽ കഴിയാറുണ്ട്. ഒാരോ യാത്രയും നിമിത്തമായോ അനിവാര് യമായോ ഒക്കെ സംഭവിക്കപ്പെടുന്നതാണ്. അങ്ങനെ ഒന്നായിരുന്നു വിയറ്റ്നാമിലേക്കുള്ള ആ പ്രയാണം. അത് രണ്ട് വർഷം മുമ്പായിരുന്നു. പ്രവാസഭൂമിയായ ബഹ്ൈറനിൽ നിന്നായിരുന്നു വിയറ്റ്നാമിലേക്ക് പോയത്. (വിയറ്റ്നാം ഉൾപ്പെടെ 1 2 രാജ്യങ്ങളിലേക്ക് പോയതും ബഹ്റൈനിൽ നിന്നാണ്.) പോരാളികളുടെ നാട് എന്ന നിലക്കാണ് വിയറ്റ്നാമിനോടുള്ള ഇഷ ്ടം.
അതിനാൽ ആ രാജ്യത്തിലെ പഴയ േപാരാളികളുമായി ഏറ്റവും തീക്ഷ്ണമായ ബന്ധമുള്ള ഒരു സ്മാരകത്തെക്കുറിച്ചാണ് ഞാനിവിടെ കുറിക്കുന്നത്. എന്നാൽ അവിടേക്ക് എത്തപ്പെട്ടതാകെട്ട വിയറ്റ്നാമിലെ യാത്രയുടെ അവസാന ദിവസവും. കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളെ പാർപ്പിച്ചിരുന്ന നരക ദ്വാരം എന്നർഥം വരുന്ന ഹോവാ ലോ ജയിൽ കാണാൻ താൽപര്യമുണ്ടോയെന്നായിരുന്നു ഗൈഡിെൻറ ചോദ്യം. കാണണം എന്ന് ശബ്ദമുയർത്തി മറുപടി നൽകിയപ്പോൾ ഗൈഡിനും എെൻറ ആവേശം ഇഷ്ടമായപോലെ. അധിനിവേശത്തിനെതിരെ പോരാടിയ ധീരരായ വിയറ്റ്നാമീസിലെ പോരാളികളെ അതി ക്രൂരമായി പീഡിപ്പിച്ചിരുന്ന സ്ഥലമായിരുന്നു അത്.
ആ കാലഘട്ടത്തിൽ വിദേശികൾ 200 വിയറ്റ്നാം തടവുകാരെ പാർപ്പിക്കാനായിരുന്നു ഇൗ തടവറ നിർമ്മിച്ചത്. എന്നാൽ പിന്നീട് 2000ത്തോളം തടവുകാരെ ഇൗ കുപ്രസിദ്ധ തടവറയിൽ കുത്തിനിറച്ചുവെന്നാണ് ചരിത്രം പറയുന്നത്.
സമാനതകളില്ലാത്ത പീഡനത്തിെൻറ നാളുകൾ ആയിരുന്നു അതെന്ന് ചരിത്രം പറയുന്നു. എന്നാൽ കാലം മാറിയപ്പോൾ ഇൗ തടവറ ഒരു മ്യൂസിയമായി മാറി. പഴയ സമരക്കാരുടെ പ്രാണനും ചോരയും ജീവിത യൗവ്വനങ്ങളും തച്ചുതകർക്കപ്പെട്ടതിെൻറ ദൃക്സാക്ഷി വിവരണം പോലെയാണ് ഒാരോ നിശബ്ദമായ കാഴ്ചയും. ആ പഴയ കാലഘട്ടം ഇവിടെ പുനരാവിഷ്കരിച്ചിരിക്കുന്നു. തടവുകാരെ പാർപ്പിച്ചിരുന്ന ജയിലറകളും അവർ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും പാത്രങ്ങളും എല്ലാം പ്രദർശിപ്പിച്ചിരിക്കുന്നു. ഓരോ ജയിലറകളിലും എല്ലും തോലുമായ മനുഷ്യരുടെ രൂപങ്ങൾ പുനരാവിഷ്കരിച്ചിരിക്കുന്നു.
തടവുകാരെ പീഡിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പ്രാകൃതആയുധങ്ങളും കാണാം. ജയിലിലെ മങ്ങിയ മഞ്ഞവെളിച്ചത്തിലൂടെ നടക്കുമ്പോൾ , കാണികൾ അറിയാതെ ആ കാലഘട്ടത്തിലേക്ക് സഞ്ചരിക്കും. തടവുകാരുടെ നിലവിളികൾ ഏതോ കോണുകളിൽ നിന്നും ഉയരുന്നപോലെ. ചാട്ടവാറുകളുടെ സീൽക്കാരങ്ങളും പച്ചമാംസത്തിൽ വീണ് അത് പ്രതിധ്വനികൾ സൃഷ്ടിക്കുന്നതും തോന്നലുകളായി പിന്തുടരും. തീർച്ചയായും ആ തടവറയിൽ നിന്ന് ഇറങ്ങിനടക്കുേമ്പാൾ കരയാതിരിക്കാൻ കഴിയുമായിരുന്നില്ല. മനുഷ്യത്വമുള്ള ഒാരോ മനുഷ്യനും കണ്ണീർ പൊടിയുന്ന ഹൃദയവുമായാണ് മ്യൂസിയത്തിൽ നിന്നും ഇറങ്ങിനടക്കുന്നത്. ഇന്നും വിയറ്റ്നാമിലെ ആ പഴയ ജയിൽ ഒാർമ ഒരു ദു:സ്വപ്നം പോലെയാണ്.
നിങ്ങൾ പോയ യാത്രകൾ, വിസ്മയിപ്പിച്ച നാടുകൾ, നാട്ടുകാർ, അതിനിടെ ഹൃദയത്തിൽ സ്പർശിച്ച അനുഭവങ്ങൾ, കണ്ടുമുട്ടിയ വ്യക്തികൾ...... അവ ലോകവുമായി പങ്കുവെക്കൂ ഗൾഫ് മാധ്യമത്തിലൂടെ.ചിത്രങ്ങൾ സഹിതം bahrain@gulfmadhyamam.net എന്ന വിലാസത്തിൽ എഴുതുക, അല്ലെങ്കിൽ 39 20 38 65 എന്ന നമ്പറിൽ വിളിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.