മനാമ: യുനസ്ക്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് ബഹ്റൈനിലെ ബെറിയൽ മൗണ്ട്സ് എന്ന പുരാതന ശ്മശാനക്കുന്നുക ൾ ഉൾപ്പെടുത്തിയതോടെ രാജ്യത്തെ ചരിത്രസ്നേഹികൾ ആവേശത്തിൽ. ആഗോള ചരിത്രാന്വേഷികൾ കൂടുതൽ ഗവേഷണത്തിനായി ബഹ് റൈനിലേക്ക് എത്തുമെന്നും പ്രതീക്ഷിക്കപ്പെടുകയാണ്. തങ്ങളുടെ പൈതൃകസമ്പത്തിനെ സംരക്ഷിക്കാനും അത് തലമുറകൾക് കും ലോകത്തിനും പരിചയപ്പെടുത്താനും ബഹ്‌റൈൻ ഗവൺമെൻറ് നടത്തുന്ന കഠിനപരിശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരം കൂട ിയാണ് ഇൗ പദവി. നാലായിരത്തോളം വർഷം മുമ്പുള്ള മനുഷ്യജീവിത ചരിത്രത്തിെൻറ തെളിവുകളാണ് ബഹ്റൈനിലെ ഇൗ ശ്മശാനക്കുന്നുകൾ.
പുരാതനകാലത്ത് മാറാവ്യാധികൾ ബാധിച്ച് ആളുകൾ മരിച്ച സന്ദർഭങ്ങളിൽ കൂട്ടത്തോടെ മൃതദേഹങ്ങൾ സംസ്ക്കരിച്ച സ്ഥലങ്ങളും ഇക്കൂട്ടത്തിൽപ്പെടും. ആലിയിൽ ഇത്തരം ധാരാളം ശ്മശാനക്കുന്നുകൾ കാണാം. ശ്മശാനഗുഹകൾ, കല്ലറകൾ എന്നിങ്ങനെ ആദികാലഘട്ടത്തിലെ മനുഷ്യസംസ്ക്കാരം നിർമ്മിച്ചിരുന്ന സ്ഥലകളും ഇക്കൂട്ടത്തിലുണ്ട്. അൽ^നാർ, ദിൽമൻ മഹാസംസ്ക്കാരങ്ങളുടെ അടയാളം പേറുന്ന ഗൾഫ് മേഖലയിലെ പവിഴദ്വീപിൽ സവിശേഷമായ ചരിത്രമാണ് ഖനനങ്ങളിലൂടെ ലഭിക്കപ്പെട്ടത്. നൂറ്റാണ്ടുകൾക്ക് മുെമ്പ അനേകം ശ്മശാനങ്ങളുള്ള ദ്വീപ് എന്ന് ബഹ്റൈനെ വിശേഷിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പുരാതന ശ്മശാനങ്ങളാണ് ഇവയെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്.
350,000 പുരാതന ശവക്കുഴികൾ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. നാലായിരം വർഷംവരെ പഴക്കമുള്ള ദിൽമൻ സംസ്ക്കാരത്തിെൻറ ശക്തമായ തെളിവുകൾ ഇൗ ശ്മശാനങ്ങളിൽ നിന്നും അന്നത്തെ ജനസമൂഹം പാർത്തിരുന്ന പ്രദേശങ്ങളിൽനിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും പലകാലഘട്ടങ്ങളിലായി സ്ഥാപിക്കപ്പെട്ടതാണ് ഇൗ ശ്മശാനങ്ങളെന്നും വ്യക്തമാക്കപ്പെടുന്നുണ്ട്. മഹാശിലാ സംസ്ക്കാര കാലത്തിെൻറ പ്രത്യേകതകളായ ‘നന്നങ്ങാടി’കളോട് സാമ്യമുള്ളവ ബഹ്റൈനിലും കണ്ടെടുത്തിരുന്നു. പണ്ട് മൃതദേഹങ്ങൾ അടക്കംചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന വലിയ മൺപാത്രമാണ് നന്നങ്ങാടി. കേരളത്തിലും ദക്ഷിണേന്ത്യയിലും തീരപ്രദേശങ്ങളിൽ കാണപ്പെട്ടിരുന്ന ഇവ യോട് സാദൃശ്യമുള്ളവ, ബഹ്റൈെൻറയും തീരമേഖലകളിൽനിന്നാണ് ലഭിച്ചത്.
മൃതദേഹങ്ങളുടെ കൂടെ ആയുധങ്ങൾ, പാത്രങ്ങൾ എന്നിവയും അടക്കം ചെയ്തിരുന്നത് ഒരു പതിവാണ്. ഇത്തരം വസ്തുക്കളുെട കാലപ്പഴക്കം നിർണ്ണയിച്ചപ്പോൾ മഹാശിലകാലത്ത് ഉപേയാഗിച്ചിരുന്നവയെന്നും തെളിയിക്കപ്പെട്ടിട്ടു. മുത്തും കല്ലുകളും ചേർത്തുകെട്ടിയ മാലകളും കല്ലും പാറയും രാകികൂർപ്പിച്ച് ഉണ്ടാക്കിയ ആയുധങ്ങളും കുന്തങ്ങളും എല്ലാം കണ്ടുകിട്ടിയിട്ടുണ്ട്. ബഹ്‌റൈൻ നാഷണൽ മ്യൂസിയത്തിെൻറയും ബഹ്‌റൈൻ ഹിസ്റ്റോറിക്കൽ ആൻറ് ആർക്കിയോളജിക്കൽ സൊസൈറ്റിയുടെയും നേതൃത്വത്തിൽ ഇപ്പോഴും ഇൗ ചരിത്രവസ്തുതകളെ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ആദി മാനവചരിത്രത്തിെൻറ വൈവിധ്യങ്ങളാണ് അമ്പരപ്പിക്കുന്ന ഇൗ ഖനനത്തിലും വ്യക്തമാക്കപ്പെടുന്നത് എന്നത് ആധുനിക ചരിത്രത്തെ വിസ്മയിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.