മനാമ: ഖത്തറുമായി ചേർന്ന് ഗൂഡാലോചന നടത്തിയെന്ന കേസിൽ മുൻ പ്രതിപക്ഷ പാർട്ടിയിൽെപ്പട്ട അലി സൽമാനെ സുപ്രീം കൗൺസിൽ കോടതി 25 വർഷം തടവിന് വിധിച്ചു. ഹൈ ക്രിമിനൽ കോടതി വിധിക്കെതിരായ അപ്പീലിലാണ് കോടതി വിധി. അൽ വിഖാഫ് നാഷണൽ ഇസ്ലാമിക് സൊസൈറ്റി മുൻ സെക്രട്ടറി ജനറലായ അലി സൽമാനും അൽ വിഖാഫ് നാഷണൽ ഇസ്ലാമിക് സൊസൈറ്റി മുൻ എം.പിമാരായ ഹസൻ അലി സുൽത്താൻ, അലി അൽ അസ്വാദ് എന്നിവർക്കും ചാരപ്രവർത്തനത്തിെൻറപേരിൽ 25 വർഷം ശിക്ഷ വിധിച്ചിട്ടുണ്ട്.
ഖത്തർ ഭരണകൂടവുമായി ചേർന്ന് ബഹ്റൈന്‍ എതിരായി പ്രതികൾ ഗൂഡാലോചന നടത്തിയെന്ന കേസിൽ ഹൈ ക്രിമിനൽ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെ തുടർന്നാണ് പ്രതികൾക്കെതിരെ സുപ്രീം കൗൺസിൽ കോടതിയിൽ അപ്പീൽ സമർപ്പിക്കപ്പെട്ടത്. ഹൈക്കോടതി വിധിയിൽ നിരവധി പിഴവുകൾ കടന്നുകൂടിയതായി സുപ്രീം കൗൺസിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.