നാമറിയാതെ ഭൂവിൽ വിള്ളലുകൾ
നീരാളിപോലെ തിമിർക്കുന്നു
പ്രളയം കണക്കെ പഞ്ചേന്ദ്രിയങ്ങൾ
ലക്ഷ്യമില്ലാതെ പായുന്നു ചുറ്റിനും
ജീവജാലങ്ങൾ പ്രാണവായുവിനായി
പിടയുന്നു
പാരിൽ എവിടെയും
രതിസുഖത്തിന്റെ
രോദനങ്ങൾ കേൾക്കുന്നു കാതിൽ
അന്യഗ്രഹ ജീവികൾ പരതുന്നല്ലോ
മനുഷ്യനായി എങ്ങും എവിടെയും
ഗുരുത്വാകർഷണത്തിൽ എന്റെ
ചിന്തകൾ മുങ്ങുന്നു.
പ്രകൃതിയുടെ രോദനങ്ങൾ
ഉച്ചത്തിൽ മുഴങ്ങുന്നു
പ്രാണന് കുപ്പായമിട്ട് ഭൂവിനലങ്കാരമായി
നിന്നെ ഞാൻ പ്രണയിക്കുന്നില്ല സത്യം
ഞാനും നീയും ആറടി മണ്ണിൽ
അഭയം പ്രാപിക്കുമെന്ന സത്യം
തിരിച്ചറിയുന്ന നിമിഷം മുതൽ
ഉണ്മയില്ലാത്ത പ്രപഞ്ചത്തിൽ പൂർണ
നഗ്നനായി നടക്കുവാൻ മോഹം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.