മനാമ: ബന്ധുക്കളെ കാണാത്ത 18 വർഷത്തിനുശേഷം ശശാങ്കൻ നാടണയുന്നു. ആലപ്പുഴ കാർത്തികപ്പള്ളി ചിങ്ങോലി സ്വദേശിയായ ശശാങ്കൻ പ്ലംബിങ് ജോലിക്കാരനായാണ് ബഹ്റൈനിൽ എത്തിയത്. കൃത്യമായി ശമ്പളം ലഭിക്കാത്തതിനാൽ ജീവിതം പ്രയാസത്തിലായി. വേറൊരു കമ്പനിയിലേക്ക് മാറിയെങ്കിലും അവിടെയും രക്ഷയുണ്ടായില്ല. ശമ്പളം കൂട്ടിചോദിച്ചപ്പോൾ അവിടെനിന്ന് പിരിച്ചുവിട്ടു. ഇടക്ക് കിട്ടുന്ന എന്തെങ്കിലും ചെറിയ ജോലികളായിരുന്നു തുടർന്നുള്ള ആശ്രയം.
ഒടുവിൽ നാട്ടിലേക്ക് പോകണമെന്ന ആഗ്രഹമുണ്ടായപ്പോൾ യാത്രാരേഖകൾ തടസ്സമായി. പാസ്പോർട്ടിെൻറ കാലാവധി കഴിഞ്ഞിരുന്നു. ബഹ്റൈൻ പ്രതിഭ ഹെൽപ്ലൈനാണ് ഇദ്ദേഹത്തിന് യാത്രാരേഖകൾ ശരിയാക്കുന്നതിന് സഹായം നൽകിയത്. ഇദ്ദേഹത്തിനായി ഒൗട്ട്പാസ് സംഘടിപ്പിക്കാനും ഹെൽപ്ലൈൻ പ്രവർത്തകർ സഹായിച്ചു. െഎ.സി.ആർ.എഫ് അംഗമായ മാധവൻ കല്ലത്താണ് ടിക്കറ്റ് എടുത്തുനൽകിയത്. ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങുന്ന ശശാങ്കനെ കാത്തിരിക്കുകയാണ് വീട്ടുകാരും. പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, പ്രതിഭ ഹെൽപ്ലൈൻ ഭാരവാഹികളായ ബിനു മണ്ണിൽ, നൗഷാദ് പൂനൂർ, അൻവർ കണ്ണൂർ, അൻവർ ശൂരനാട്, ഷബീർ തങ്ങൾ, സിറാജ് മാമ്പ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശശാങ്കന് നാട്ടിലേക്ക് പോകുന്നതിനുവേണ്ട സഹായങ്ങൾ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.