മനാമ: ഗള്‍ഫ് ദിവാനിയ ഗ്രൂപ്പ് ഓള്‍കേരളാവി ക്ളബ്ബുമായി ചേര്‍ന്ന് സംഘടിപ്പിച്ച കേരള സൂപ്പര്‍ ലീഗ് സീസണ്‍ ടുവില്‍ ഗോവന്‍ മുന്‍നിര ക്ളബായ സാല്‍സെറ്റ് യുനൈറ്റഡ് കീരീടം നേടി. ബഹ്റൈനിലെ 10 പ്രമുഖ ക്ളബ്ബുകള്‍ പങ്കെടുത്ത അഞ്ചുമാസത്തോളം നീണ്ട ലീഗില്‍ കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാരായ ഷോ സ്റ്റോപ്പേഴ്സ്, യുവകേരള, മറീന എന്നിവരെ മറികടന്നാണ് സാല്‍സെറ്റ് കിരീടം നേടിയത്. അവാര്‍ഡ്ദാന ചടങ്ങിന്‍െറ ഭാഗമായി ലീഗിലെ ആദ്യ നാല് സ്ഥാനക്കാര്‍ തമ്മില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഷോസ്റ്റോപ്പേഴ്സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് മറീന എഫ്.സി കീരീടം നേടി. ഗോള്‍കീപ്പര്‍ റിന്‍േറായുടെ മികവാണ് മറീനക്ക് തുണയായത്.
ടീമിന്‍െറ ലീഗ് വിജയത്തിന് ചുക്കാന്‍ പിടിച്ച മുന്‍ ജൂനിയര്‍ ഇന്ത്യന്‍ താരം റീഗന്‍ ജൂലിയോ ആണ് ടൂര്‍ണമെന്‍റിലെ മികച്ച താരം. 15 ഗോളുകളുമായി സാല്‍സെറ്റിന്‍െറ അഗ്നീലോ ടോപ് സ്കോറര്‍ ആയപ്പോള്‍ മികച്ച മിഡ്ഫീല്‍ഡര്‍ ആയി യുവകേരളയുടെ ക്യാപ്റ്റന്‍ ഷംസീര്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച അണ്ടര്‍ 19 താരമായി അല്‍ കേരളാവിയുടെ ഫാരിസിനെ തെരഞ്ഞെടുത്തു. മികച്ച ഗോള്‍കീപ്പര്‍ അവാര്‍ഡ് ബി.ഐ.എഫ്. എഫ്ന്‍െറ ജംഷീര്‍ നേടി. ടൂര്‍ണമെന്‍റിലെ ഏറ്റവും നല്ല ഗോളിനുള്ള പുരസ്കാരം ബി.ഐ.എഫ്.എഫ്ന്‍െറ തന്നെ മുനീര്‍ കരസ്ഥമാക്കി. വിജയികള്‍ക്കുള്ള കീരീടം കെ.എം.സി.സി ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ സമ്മാനിച്ചു. ലീഗ് ചാമ്പ്യന്മാര്‍ക്കുള്ള ദിവാനിയ കപ്പ് ഫുഡ് വേള്‍ഡ് മാനേജിങ് ഡയറക്ടര്‍ സവാദും ക്യാഷ് പ്രൈസ് അല്‍ ഒസ്റ ഡയറക്ടര്‍ മിഹ്റാസും നല്‍കി.നിസാര്‍ ഉസ്മാന്‍, മുന്‍ ടൈറ്റാനിയം താരം തിലകന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. ബി.ഐ.എഫ്.എഫ് എഫ്.സി, കെ.എം.സി.സി, അല്‍ കേരളാവി, കന്യാകുമാരി എഫ്.സി, ഡെസര്‍ട് ഡ്യൂക്സ്, കേരളാ ഹൗസ് യുനൈറ്റഡ് എന്നിവരാണ് ലീഗില്‍ പങ്കെടുത്ത മറ്റ് ടീമുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.