സൗദിയിൽ കോവിഡ് ബാധിതരായി അവശേഷിക്കുന്നത് 8000 പേർ മാത്രം

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 8000 ആയി കുറഞ്ഞു. ഇതിൽ 771 പേർ മാത്രമാണ് ഗുരുതരാവസ്ഥയിൽ. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

അതേസമയം, ഞായറാഴ്ച 374 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 394 പേർ കോവിഡ് മുക്തരായി. രാജ്യത്തെ വിവിധയിടങ്ങളിൽ കോവിഡ് മൂലമുള്ള 18 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആകെ റിപ്പോർട്ട് ചെയ്ത 347,656 പോസിറ്റീവ് കേസുകളിൽ 334,236 പേർ രോഗമുക്തി നേടി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി ഉയർന്നു. ആകെ മരണസംഖ്യ 5420 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 85.

റിയാദ് 48, യാംബു 32, മക്ക 17, ഹാഇൽ 13, ജിദ്ദ 13, വാദി റഹ്മ 12, തബൂക്ക് 12, മഖ്വ 9, മുബറസ് 8, ഹുഫൂഫ് 8, ദഹ്റാൻ 8, നജ്റാൻ 7, സുൽഫി 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Tags:    
News Summary - Saudi Arabia Covid Positive Rate decrease in 8000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.