അനുമതിയില്ലാതെ ഹജ്ജ് നിർവഹിച്ചാൽ നാടുകടത്തും

മക്ക: അനുമതിയില്ലാതെ ഹജ്ജ് നിർവഹിച്ചാൽ നാടുകടത്തലും 10 വർഷത്തേക്ക് സൗദിയിലേക്ക് പ്രവേശന വിലക്കും ഏർപ്പെടുത്തുമെന്ന് പാസ്​പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) മുന്നറിയിപ്പ് നൽകി. അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമം നടത്തി കുടുങ്ങി വിരലടയാളം രേഖപ്പെടുത്തുന്നവരെ ഉടൻ നാടുകടത്തുമെന്നും ഇത്തരക്കാർക്ക് പുതിയ വിസയിൽ രാജ്യത്തേക്ക് പ്രവേശിക്കാൻ 10 വർഷത്തെ വിലക്കുണ്ടാവുമെന്നും അധികൃതർ വ്യക്തമാക്കി. ഫാമിലി വിസിറ്റിങ് വിസ താമസരേഖയാക്കി (ഇഖാമ) മാറ്റാൻ നിയമം അനുവദിക്കുന്നില്ലെന്നും ജവാസത്ത് അറിയിച്ചു.

ഹജ്ജ് വിസയിൽ എത്തുന്നവർക്കും ഇഖാമയോടെ രാജ്യത്ത് താമസിക്കുന്നവർക്കും മാത്രമേ ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ അനുമതിയുണ്ടാവൂവെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഈ വർഷം ഹജ്ജ് നിർവഹിക്കാൻ സൗദി പൗരന്മാരും രാജ്യത്തെ വിദേശികളും കോവിഡ് വാക്സിൻ മൂന്ന് ഡോസ് പൂർത്തിയാക്കണം.

വിദേശികളും സ്വദേശികളുമായ 10 ലക്ഷം തീർഥാടകരെയാണ് ഈ വർഷം ഹജ്ജ് നിർവഹിക്കാൻ അനുവദിക്കുകയയെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. സൗദിയിൽനിന്ന് ഈ വർഷത്തെ ഹജ്ജിന് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങൾ ഉടൻ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Perform Hajj without permission, will be deported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.