'ചലച്ചിത്രം' അറബിക് പോസ്‌റ്ററിൽ; ഏറ്റെടുത്ത് പ്രേക്ഷകർ

ആഡ്‌സ് ഫിലിം കമ്പനി നിർമിച്ച് ഗഫൂ‍ർ വൈ ഇല്ല്യാസ് സംവിധാനം ചെയ്യുന്ന 'ചലച്ചിത്രം' എന്ന പുതിയ മലയാള സിനിമയുടെ അറബിക് പോസ്‌റ്റർ റിലീസ് ചെയ്‌തു. വ്യത്യസ്‌തമായ പേരുകൊണ്ട് ശ്രദ്ധ നേടിയ ചിത്രം ഗിന്നസ് അവാർഡിന് കൂടി പരിഗണിക്കപ്പെട്ടതോടെ കൂടുതൽ പ്രേക്ഷകപ്രതീക്ഷ സ്വന്തമാക്കിയിരിക്കുകയാണ്.

നൈജീരിയക്കാർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് 'ചലച്ചിത്രം'. മോസസ് ഒയേലേരേയും, ടോസിന്‍ അന്ന ഫോലയനുമാണ് കേന്ദ്രകഥാപാത്രങ്ങൾ. സുദര്‍ശനന്‍ ആലപ്പിയും ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നുണ്ട്. ഉയരക്കുറവുള്ള സുദർശനൻ അൽഭുത ദ്വീപ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.


ആലപ്പി സുദർശൻ എന്നറിയപ്പെടുന്ന ഇദ്ദേഹം നാടകങ്ങളിലൂടെയും കോമഡി ഷോകളിലൂടെയും ശ്രദ്ധനേടിയ വ്യക്‌തിയാണ്‌. മൂന്നടിയാണ് അദ്ദേഹത്തിെൻറ പൊക്കം. വയലാർ നാടക വേദി, കൊല്ലം ഐശ്വര്യ, കൊല്ലം യൂണിവേഴ്‌സൽ തുടങ്ങിയ നാടക സമിതികളിലും കോട്ടയം കലാഭാവൻ, തിരുവനന്തപുരം കലാസാഗർ, കൊച്ചിൻ ഗിന്നസ് തുടങ്ങിയ മിമിക്രി ട്രൂപ്പുകളിലും സുദർശൻ പ്രവർത്തിച്ചിട്ടുണ്ട്. 'ആലപ്പുഴ സുദർശൻ ആൻഡ് ടീം' എന്നപേരിൽ ഇദ്ദേഹത്തിന് സ്വന്തമായി ഒരു ട്രൂപ്പുമുണ്ട്.

ഗഫൂർ വൈ ഇല്യാസ് തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പ്രവാസികളുടെ കഥ പറയുന്ന 'ചലച്ചിത്രം' വെറും 'മൂന്ന് സാങ്കേതിക പ്രവർത്തകർ' മാത്രമുള്ള സിനിമയാണ്. സംവിധായകന് പുറമെ ക്യാമറാമാനും എഡിറ്ററും മാത്രമാണ് ഈ സിനിമയിലെ സാങ്കേതിക പ്രവർത്തകർ. ലോകത്ത് ഏറ്റവുംകുറവ് സാങ്കേതിക പ്രവർത്തകരെ ഉപയോഗിച്ച സിനിമ എന്നനിലയിൽ ഗിന്നസ് ബുക്ക് റെക്കോർഡ്‌ പരിഗണനയിലുള്ള സിനിമയാണ് 'ചലച്ചിത്രം'.

കലാഭവൻ ഷാജോൺ നായകനായെത്തി, 2017ലിറങ്ങിയ 'പരീത് പണ്ടാരി'യാണ് ഗഫൂ‍ർ വൈ ഇല്ല്യാസിെൻറ ആദ്യചിത്രം. പി ശിവപ്രസാദ് വാർത്താ പ്രചരണം നിർവഹിക്കുന്ന സിനിമ ദുബായിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. 'ചലച്ചിത്രം' ഉടനെ പ്രേക്ഷകരിലേക്ക് എത്തും. 'ചലച്ചിത്രം പ്രൊഡക്ഷൻസ്' എന്ന കമ്പനിയാണ് നിർമാണം നിർവഹിക്കുന്നത്. സിനിമയുടെ പ്രൊജക്‌ട് ഡിസൈനറായി ബാദുഷ എൻഎം വരുമ്പോൾ ടോൺസ് അലക്‌സാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ടിനു കെ തോമസ് എഡിറ്റിങ്ങും, സംഗീതം ക്രിസ്‌റ്റി ജോബിയും, ഡിസൈൻ അനുലാലും നിർവഹിക്കുന്നു.

Tags:    
News Summary - chalachitram arabic movie poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.