പ്രതീകാത്മക ചിത്രം

സിഡാക്കിൽ തൊഴിലധിഷ്ഠിത പി.ജി സർട്ടിഫിക്കറ്റ് കോഴ്സുകളിൽ പ്രവേശനം

കേന്ദ്രസർക്കാർ ആഭിമുഖ്യത്തിലുള്ള സെന്റർ ഫോർ ഡെലവപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് (സി-ഡാക്ക്) തിരുവനന്തപുരം, കൊച്ചി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, പുണെ, ന്യൂഡൽഹി അടക്കം രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി ഫെബ്രുവരി 25ന് ആരംഭിക്കുന്ന 12 തൊഴിലധിഷ്ഠിത പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 24 ആഴ്ചത്തെ ഫുൾടൈം (1200 മണിക്കൂർ) പഠന-പരിശീലന സൗകര്യം ലഭിക്കും. ജനുവരി 10, 11 തീയതികളിലായി നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റിലൂടെയാണ് (സി-കാറ്റ് I & II) തെരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.

വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് ബംഗളൂരു, ഹൈദരാബാദ്, മുംബൈ, നോയിഡ, പുണെ എന്നിവിടങ്ങളിലായി ദേശീയതല കാമ്പസ് പ്ലേസ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കും. വിശദവിവരങ്ങൾ www.cdac.in, https://acts.cdac.inൽ ലഭിക്കും. സി-കാറ്റ് ഫീസ്: പേപ്പർ എ + ബി - 1550 രൂപ. പേപ്പർ എ + ബി + സി 1750 രൂപ.

കോഴ്സുകൾ: അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്, ബിഗ്ഡാറ്റാ അനലിറ്റിക്സ് ,എംബഡഡ് സിസ്റ്റംസ് ഡിസൈൻ, ഐ.ടി ഇൻഫ്രാസ്ട്രക്ചർ സിസ്റ്റംസ് ആൻഡ് സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , വി.എ.എസ്.ഐ ഡിസൈൻ, മൊബൈൽ കമ്പ്യൂട്ടിങ്, അഡ്വാൻസ്ഡ് സെക്വർ സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, എച്ച്.പി.സി സിസ്റ്റം അഡ്മിനിസ്ട്രേഷൻ, റോബോട്ടിക്സ് ആൻഡ് അലൈഡ് ടെക്നോളജീസ്, ഫിൻടെക് ആൻഡ് ബ്ലോക്ചെയിൻ ഡെവലപ്മെന്റ്, സൈബർ സെക്യൂരിറ്റി ആൻഡ് ഫോറൻസിക്സ്.

പ്രവേശന യോഗ്യത: ബി.ഇ/ബി.ടെക് അല്ലെങ്കിൽ എം.എസ്‍സി/എം.എസ്/എം.സി.എ. സമഗ്രവിവരങ്ങൾ വെബ്സൈറ്റിലുണ്ട്. ഓൺലൈനിൽ ഡിസംബർ 29നകം അപേക്ഷിക്കാം.

Tags:    
News Summary - Admission to job-oriented PG certificate courses at CIDAC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.