ചെന്നൈ: സിനിമ നിർമാതാവായ ആർ.ബി ചൗധരി (84) അന്തരിച്ചു. ഉദയ്പൂരിൽ നടന്ന കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചക്കുശേഷമാണ് മരണം സംഭവിച്ചത്. മൃതദേഹം ബുധനാഴ്ച ചെന്നൈയിലെത്തിക്കും.
നടന്മാരായ ജീവ, ജിതൻ രമേഷ് എന്നിവർ മക്കളാണ്. ‘സൂപ്പർ ഗുഡ് ഫിലിംസ്’ എന്ന ബാനറിൽ തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിൽ നൂറോളം സിനിമകൾ നിർമിച്ചു. പുതുവസന്തം, പുരിയാത പുതിർ, നാട്ടാമൈ, സുന്ദരപുരുഷൻ, തുള്ളാത മനവും തുള്ളും, സൂര്യവംശം, മാരീസൻ, മകുടം തുടങ്ങിയ നിരവധി സിനിമകൾ നിർമിച്ചു.
സിനിമ നിർമാണത്തിനൊപ്പം സ്റ്റീൽ, ജ്വല്ലറി, കയറ്റുമതി ബിസിനസും നടത്തിയിരുന്നു. ഭാര്യ: മഹ്ജാബീൻ. സംസ്കാരചടങ്ങ് ബുധനാഴ്ച ചെന്നൈയിൽ നടക്കും. മരണത്തിൽ സിനിമ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.