‘എന്നെ വിവാഹം ചെയ്യാമോ’?; പൊതുവേദിയിൽ വച്ച് സൽമാനെ പ്രൊപ്പോസ് ചെയ്ത യുവതിയെ തിരഞ്ഞുപിടിച്ച് നെറ്റിസൺസ്

പൊതുവേദിയില്‍ വച്ച് നടൻ സല്‍മാന്‍ ഖാനോട് വിവാഹാഭ്യർഥന നടത്തിയ മാധ്യമപ്രവര്‍ത്തകയെ അന്വേഷിച്ച് നെറ്റിസൺസ്. അബുദാബിയില്‍ വച്ച് നടന്ന ഇന്റര്‍നാഷണല്‍ ഫിലിം അക്കാദമി അവാര്‍ഡില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് യുവതി താരത്തോട് വിവാഹഭ്യർഥന നടത്തിയത്. ബോളിവുഡിന്റെ മോസ്റ്റ് എലിജിബിൾ ബാച്ച്‌ലറാണ് സൽമാൻ ഖാൻ. സൽമാൻ ഖാന്റെ പ്രണയങ്ങളും വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളുമൊക്കെ ഇടയ്ക്കിടെ വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോൾ വിവാഹ അഭ്യർഥന നടത്തിയ യുവതിയേയും തിരയുകയാണ് സോഷ്യൽ മീഡിയ.

അലേന ഖലിഫെ എന്ന മാധ്യമപ്രവർത്തകയാണ് സൽമാനോട് പരസ്യമായി പ്രണയാഭ്യർഥന നടത്തിയത്. ഈ വിഡിയോ വൻതോതിൽ പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് അലേന ഖലിഫെ ഇപ്പോള്‍.

‘സല്‍മാന്‍ ഖാന്‍ നിങ്ങളോട് ഈ ചോദ്യം ചോദിക്കാന്‍ ഞാന്‍ ഹോളിവുഡില്‍ നിന്നും വന്നതാണ്. നിങ്ങളെ കണ്ട നിമിഷം തന്നെ പ്രണയത്തിലായി’ എന്നാണ് അലേന സൽമാനോട് പറയുന്നത്. ‘നിങ്ങള്‍ പറയുന്നത് ഷാരൂഖ് ഖാനെ കുറിച്ച് അല്ലല്ലോ’ എന്ന് സൽമാൻ തിരിച്ചു ചോദിക്കുന്നു. ‘സല്‍മാന്,‍ താങ്കള്‍ക്ക് എന്നെ വിവാഹം കഴിക്കാമോ?’ എന്നും അലേന ചോദിക്കുന്നുണ്ട്. ‘വിവാഹം ചെയ്യാനുള്ള എന്റെ പ്രായം കഴിഞ്ഞു, 20 വര്‍ഷം മുമ്പ് നിങ്ങളെ കാണേണ്ടതായിരുന്നു’ എന്നാണ് സല്‍മാന്‍ അലേനയ്ക്ക് മറുപടി നൽകുന്നത്.

ആ ഒരൊറ്റ വിവാഹാഭ്യർഥനയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് 24കാരിയായ അലേന. ആരാണ് ഭായ് ജാനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന സുന്ദരി എന്ന തിരച്ചിലാണ് സൽമാൻ ഖാന്റെ ആരാധകരും. ‘കിസി കാ ഭായ് കിസി കി ജാന്‍’ എന്ന ചിത്രമാണ് സല്‍മാന്‍ ഖാന്റെതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത്. സല്‍മാന്‍ ഖാന്‍ ഫിലിംസിന്റെ ബാനറില്‍ സല്‍മാന്‍ തന്നെയാണ് ചിത്രം നിർമിച്ചത്. 225 കോടിക്ക് നിര്‍മ്മിച്ച ചിത്രം 182.44 കോടിയാണ് കലക്ഷൻ നേടിയത്.

ആരാണ് അലേന ഖലീഫെ?

വിവിധ രംഗങ്ങളിൽ തിളങ്ങുന്ന ബഹുമുഖ പ്രൊഫഷണലാണ് അലേന ഖലിഫെ എന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്. ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ്, കണ്ടന്റ് ക്രിയേറ്റർ, മാർക്കറ്റിംഗ്, ഡിജിറ്റൽ മീഡിയ ഇൻഫ്ലുവൻസർ എന്നിവയിലെല്ലാം അലേന വൈദഗ്ധ്യം നേടിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലും ഏറെ സജീവമാണ്. 92K ഫോളോവേഴ്സാണ് അലേനയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്.

Tags:    
News Summary - Who is Alena Khalifeh, the woman who proposed to Salman Khan recently

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.